ന്യൂദല്‍ഹി: രാജ്യത്ത് പെട്രോളിന് 1.42 രൂപയും ഡീസലിന് രണ്ട് രൂപയും കുറച്ചു. ഇതോടെ പെട്രോളിന് 61 രൂപയും ഡീസലിന് 52.27 രൂപയുമാണ് ദല്‍ഹിയിലെ വില. പുതിയ നിരക്ക് ഇന്നലെ അര്‍ദ്ധരാത്രി നിലവില്‍ വന്നു.
ജൂലൈ മാസത്തില്‍ ഇതു മൂന്നാമത് തവണയാണ് ഇന്ധന വില കുറയ്ക്കുന്നത്. ജൂലൈ ഒന്നിന് പെട്രോളിന് 89 പൈസയും ഡീസലിന് 49 പൈസയും കുറച്ചിരുന്നു. ജൂലൈ 16ന് പുറത്തിറക്കിയ നിരക്കില്‍ പെട്രോളിന് 2.25 രൂപയും ഡീസലിന് 42 പൈസയും കുറച്ചു. രാജ്യാന്തര വിപണിയില്‍ എണ്ണ വിലയില്‍ വന്ന കുറവിനെ തുടര്‍ന്നാണ് തുടര്‍ച്ചയായ മൂന്നു തവണ കേന്ദ്രസര്‍ക്കാര്‍ എണ്ണവില കുറച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവും രൂപ-ഡോളല്‍ വിനിമയ നിരക്കിലെ കുറവുമാണ് ഇന്ധന വിലയില്‍ കുറവു വരുത്താന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: