നാദാപുരം:ഭാര്യക്ക് കരള്‍ പകുത്തു നല്കി പുതുജീവന്‍ നല്കിയ സുഭാഷിന്റെയും അനുവിന്റെയും ചികിത്സാ സഹായ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ഇന്ന് സാന്ത്വനവാഹനമായി ഓടും.കല്ലാച്ചി കൈതക്കോട്ടയിലെ സുഭാഷിനും ഭാര്യ കാവിലുംപാറയിലെ കണ്ണന് – ഏലിയാമ്മ ദമ്പതികളുടെ മകള്‍ അനുവുവിനും വേണ്ടിയാണ് വാഹനജീവനക്കാര്‍ കൈകോര്‍ക്കുന്നത് .ബസ്ജീവനക്കാരനായ സുഭാഷ് ഭാര്യ അനുവിന് മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കരള്‍ പകുത്തു നല്‍കുകയായിരുന്നു. കരള്‍ നല്‍കിയതോടെ സുഭാഷ് രണ്ടുജീവനുകളാണ് തിരിച്ചുപിടിച്ചത്.കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്ന സമയത്ത് അനു ഏഴുമാസം ഗര്‍ഭിണിയായിരുന്നു .ഇരട്ട ശസ്ത്രക്രിയയിലൂടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കുകയും കരള്‍ മാറ്റിവെക്കുകയുമായിരുന്നു .കഴിഞ്ഞഞായറാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ സഞ്ജീവ് സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. നീണ്ട പതിനെട്ടു മണിക്കൂറിനിടയില്‍ നടന്നതു മൂന്നു ശസ്ത്രക്രിയകളായിരുന്നു. ആദ്യശാസ്ത്രക്രിയയില് അനു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. മൂന്നു പേരും ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലാണ് കഴിയുന്നത് . കേരളത്തില്‍ അപൂര്‍വ്വമായിട്ടു മാത്രമാണ് സ്ത്രീകളില്‍ ഇത്തരം ശസ്ത്രക്രിയ നടന്നത്. അമ്പത് ലക്ഷം രൂപയാണ് ചികിത്സാചെലവിനത്തില്‍ ഇവരുടെ കുടുംബം പ്രതീക്ഷിക്കുന്നത് .നിര്‍ധനകുടുംബത്തില്‍ പെട്ട ഇവര്‍ക്ക് താങ്ങാന്‍ പറ്റാത്ത ബാധ്യത ആയതിനാലാണ് നാട്ടുകാര്‍ സഹായഹസ്തവുമായി രംഗത്തെത്തിയത് . ധനസമാഹരണാര്‍ത്ഥം തൊട്ടില്‍പാലം വടകര റൂട്ടിലെ ബസ്സുടമകളും തൊഴിലാളികളുംഓട്ടോ ടാക്സി തൊഴിലാളികളും ഈ ഉദ്യമത്തില്‍ കൈകോര്‍ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: