ആലപ്പുഴ: തെരുവിളക്കുകള്‍ തെളിക്കുന്നില്ലെന്ന പേരില്‍ വനിതാ കൗണ്‍സിലറെയും ഭര്‍ത്താവിനെയും മകനെയും വീടു കയറി മര്‍ദ്ദിച്ചു. പാലസ് വാര്‍ഡ് കൗണ്‍സിലര്‍ ഷോളി സിദ്ധകുമാര്‍, ഭര്‍ത്താവ് സിദ്ധകുമാര്‍ മകന് അശ്വിന് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ്യൂ
ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വാര്‍ഡിന്റെ കിഴക്കുഭാഗത്ത് തെരുവു വിളക്ക് തെളിയുന്നില്ലെന്ന പരാതിയുമായി പാലസ് വാര്‍ഡ് മുത്തുങ്കല് വീട്ടില്‍ അനീഷിന്റെ നേതൃത്വത്തില്‍ ചിലര്‍ വീട്ടിലെത്തി കയര്‍ത്ത് സംസാരിച്ചിരുന്നു. വാര്‍ഡിലെ മുഴുവന്‍ തെരുവു വിളക്കുകളും തെളിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്‍സിലര്‍ മറുപടി നല്‍കിയിരുന്നു.
എന്നാല്‍ മദ്യലഹരിയില്‍ മടങ്ങിയെത്തിയ സംഘം വീടിന് നേരെ ആദ്യം കല്ലെറിഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സിദ്ധകുമാറിനെയും ഷോളിയെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയപ്പോഴാണ് മകന് അശ്വിന് മര്‍ദ്ദനമേറ്റത്. മൂവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത്ത് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: