ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്‍(ജി.എസ്.ടി) ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിയ്ക്കും.
ബില്‍ അവതരിപ്പിക്കുന്ന ദിവസവും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളും സഭയില്‍ ഹാജരാകാന്‍ എല്ലാ ബി.ജെ.പി അംഗങ്ങള്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. ബില്ല് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബിജെപി രാജ്യസഭ അംഗങ്ങളുടെ യോഗം നാളെ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഏകീകൃത നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ ആദ്യ അഞ്ച് വര്‍ഷം നൂറ് ശതമാനം നഷ്ടപരിഹാരം നല്കാന് കേന്ദ്രം തീരുമാനമെടുത്തിരുന്നു. സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇക്കാര്യം ഉറപ്പ് നല്‍കിയിരുന്നു.
വ്യവസ്ഥകളില്‍ മാറ്റം വരുത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ നിലപാടില്‍ അയവ് വരുത്തി ബില്ലിന് പിന്തുണ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: