ദമാസ്കസ്: സിറിയയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വിജയം. അതേസമയം ഹിതപരിശോധന ഫലം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷവും ഐക്യരാഷ്ട്രസഭയും വ്യക്തമാക്കി. പ്രതിപക്ഷത്തിന്റേയും യുഎന്നിന്റേയും എതിര്‍പ്പിനിടെയായിരുന്നു ഹിതപരിശോധന. ജനങ്ങളില്‍ 90 ശതമാനവും അനുകൂലമായി വോട്ടു ചെയ്തെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഹിതപരിശോധനയുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും യുഎന്‍ ഹിതപരിശോധനയ്ക്കുശേഷം മൂന്നു മാസത്തിനുള്ളില്‍ രാജ്യം വോട്ടെടുപ്പിലേക്കു നീങ്ങുമെന്നും അതിലൂടെ ഏക പാര്‍ട്ടി ഭരണത്തിന് അറുതിവരുമെന്നുമായിരുന്നു അസദിന്റെ പ്രഖ്യാപനം. എന്നാല്‍ പ്രതിപക്ഷവും ലോകരാജ്യങ്ങളും ഈ പ്രഖ്യാപനവും തള്ളി.
ജനാധിപത്യത്തിലേക്ക് കടക്കാന്‍ ചരിത്രപരമായ ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് സിറിയ. ഹിതപരിശോധനാവേളയില്തന്നെ രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ 59 പേരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ വളരെ കുറഞ്ഞ പ്രചാരണം മാത്രമാണ് നല്‍കിയത്. പ്രകടനമോ വന്‍ പ്രചാരണങ്ങളോ ഹിതപരിശോധനയുടെ ഭാഗമായി നടന്നിരുന്നില്ല.അഞ്ച് ദശാബ്ദക്കാലമായി സിറിയ ഭരിക്കുന്ന ബാത്ത് പാര്‍ട്ടിയുടെ ഏകാധിപത്യത്തിന് തിരശ്ശീല വീഴുമെന്നായിരുന്നു വിദഗ്ദ്ധരുടെ നിഗമനം. എന്നാല്‍ ഭൂരിപക്ഷ അനുകൂല വോട്ടുകളും അസദിന് ലഭിച്ചു എന്ന വാര്‍ത്ത പ്രക്ഷോഭകരെ ചൊടിപ്പിക്കും എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: