ചെന്നൈ: കൂടംകുളം ആണവനിലയം സുരക്ഷിതമെന്ന് വിദഗ്ദ്ധ സമിതി. മുന്‍ ആണവോര്‍ജ്ജ കമ്മീഷന് ചെയര്മാന് എം.ആര്.ശ്രീനിവാസന് അദ്ധ്യക്ഷനായ നാലംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടംകുളം ആണവനിലയം ഇപ്പോഴത്തെ സാങ്കേതിക വിദ്യ അനുസരിച്ച് അതീവ സുരക്ഷിതമാണെന്നും ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി ജയലളിതക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സമീപവാസികളുടെ ഭീതിയകറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബോധവല്‍ക്കരണ പരിപാടികളും ഇടപെടലും നടത്തണമെന്നു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ആണവനിലയത്തിനെതിരെ നടക്കുന്ന സമരം യഥാര്‍ത്ഥ വസ്തുത അറിയാതെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ പരിശോധനാവേളയില്‍ ഫെബ്രുവരി 18 ന് സമരസമിതി കമ്മറ്റി നേതാവ് എസ്.പി.ഉദയകുമാറുമായും വിദഗ്ദ്ധ സമിതി ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യയും റഷ്യയും സംയുക്തമായി നടപ്പിലാക്കുന്ന ആണവനിലയ പദ്ധതി കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ നിലയത്തിനെതിരെ ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധ പരിപാടികള്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ തടസ്സം വരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: