ഡോ. പ്രവീണ്‍ തൊഗാഡിയ ജൈവ വള നിര്‍മ്മാണത്തില്‍
പുല്‍പ്പളളി(വയനാട്): സമ്പന്നമായ കാര്‍ഷകരും ആരോഗ്യപൂര്‍ണ്ണമായ ജനസമൂഹങ്ങളും ഉണ്ടായിരുന്ന നാട്ടില്‍ വര്‍ത്തമാനകാല ജനസമൂഹങ്ങളും നമ്മുടെ മണ്ണുമെല്ലാം വളരെവേഗം രോഗാതുരമാകുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയ. സമൃദ്ധ കര്‍ഷക അഭിയാന് പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ ചണ്ണോത്ത്കൊല്ലിയില് നടന്ന കര്‍ഷക സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഭാരതത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഇവിടെ ഉണ്ടായിരുന്ന ആരോഗ്യ സുരക്ഷയും ഭക്ഷ്യസമൃദ്ധിയുമെല്ലാം കൈമോശം വന്നിരിക്കുന്നു. 1951ല്‍ മുപ്പത് കോടി ജനസംഖ്യ ഉണ്ടായിരുന്ന ഭാരതത്തില്‍ പത്ത് ലക്ഷം രോഗികള്‍ മാത്രമാണുണ്ടായിരുന്നത്. ഇന്ന് 125 കോടിയാണ് ജനസംഖ്യ. ഇതില്‍ 40 കോടി മനുഷ്യരും ഏതെങ്കിലും രോഗത്തിന്റെ പിടിയിലാണ്. ജനസംഖ്യാ ആനുപാതികമായി 1951ലെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 40 ലക്ഷം കവിയരുതാത്തതാണ്.
നാടിന്റെ അന്നദാതാക്കളായിരുന്ന നമ്മുടെ കര്‍ഷക സമൂഹം ഇന്ന് കടക്കെണിയുടെ തടവുകാരാണ്. ഇന്ന് എഴുപതുകോടിയോളം വരുന്ന ഭാരതീയ കര്‍ഷകരില്‍ 40 കോടിയും കടബാധ്യതക്കാരാണ്. ഒരു മാസം കര്‍ഷക കുടുംബത്തിന്റെ ശരാശരി വരുമാനം 500 രൂപ മാത്രം. കര്‍ഷകരുടെ ഈ ദയനീയസ്ഥിതിക്ക് ഭരണകൂടങ്ങളും രാഷ്ട്രീയ നേതാക്കളും ഒരേപോലെ ഉത്തരവാദികളാണ്.
പാടത്ത് പണിയെടുക്കാതെ ഭക്ഷണം കഴിക്കാന്‍ കുറുക്കുവഴികള്‍ തേടുമ്പോഴാണ് ജനസമൂഹങ്ങള്‍ രോഗാതുരമാകുന്നത്. അമിതോല്‍പ്പാദനം പ്രതീക്ഷിച്ച് ആവശ്യമില്ലാതെ രാസവളങ്ങള്‍ പ്രയോഗിക്കുന്നതാണ് മണ്ണിനെ രോഗിയാക്കുന്നതും കൃഷിയെ നശിപ്പിക്കുന്നതും. ഈ അവസ്ഥയില്‍നിന്ന് മണ്ണിനേയും മനുഷ്യരേയും മോചിപ്പിക്കാനുളള ശ്രമമാണ് ജനകീയ ജൈവ കര്‍ഷക സമൃദ്ധി അഭിയാന് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: