കമ്പംമെട്ട്: ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കിടെ കഞ്ചാവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പോലീസ് പിടിയില്‍. എറണാകുളം കറുകുറ്റി പാലയ്ക്കന്പറമ്പില് അനൂപ് ഗോപാല(26) നെയാണ് കമ്പംമെട്ട് എസ്ഐ പി ജിതേഷിന്റെ നേത്യത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടിയത്. ഇന്നലെ ആറുമണിയോടെയാണ് ഒന്നേകാല്‍ കിലോ കഞ്ചാവുമായി പ്രതി കുടുങ്ങുന്നത്. തമിഴ്നാട്ടില്‍ നിന്നുമെത്തിയ ബസില്‍ നിന്നുമിറങ്ങി നടന്ന് അതിര്‍ത്തി കടക്കുയായിരുന്ന ഇയാളെ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസിനെ വെട്ടിച്ച് ഓടുകായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ നാട്ടുകാരുടെയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെയും സഹായത്തോടെ കമ്പംമെട്ട് കള്ളുഷാപ്പിന്റെ സമീപത്ത് നിന്നാണ് പ്രതി പിടിയിലാകുന്നത്. നാട്ടുകാര്‍ കൂടി ഒപ്പം കൂടിയതോടെയാണ് പ്രതിയെ പിടിക്കാനായതെന്ന് എസ്ഐ പറഞ്ഞു. കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവ് വില്‍പ്പനയ്ക്കായാണ് എറണാകുളത്തിന് കൊണ്ടു പോകുന്നതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഷോള്‍ഡര്‍ ബാഗില്‍ കൂടില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. വേട്ടയെന്ന മലയാള സിനിമയില്‍ ഇയാള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റ് ചില പടങ്ങളുടെ നടന്ന് കൊണ്ടിരിക്കുന്ന വര്‍ക്കിലും അംഗമാണ്. സിനിമ മേഖലിയിലേക്കാണോ കഞ്ചാവ് ഇയാള്‍ കടത്തുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥരായ ജയിംസ്, ബിജു ലൂക്കോസ്, സുനില്‍ മാത്യു, അഭിലാഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: