കൊച്ചി: കത്തോലിക്കാ സഭയില്‍ മറ്റെല്ലാ ശുശ്രൂഷകളിലും സംവിധാനങ്ങളിലും എന്നതു പോലെ സാമ്പത്തിക കാര്യങ്ങളിലും വിശ്വാസികള്‍ക്ക് പങ്കാളിത്തവും ഉത്തരവാദിത്വങ്ങളും നല്‍കണമെന്ന് ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍. വരാപ്പുഴ അതിരൂപതയിലെ അതിരൂപതാ – ഇടവക തലങ്ങളിലുള്ള അജപാലന – സാമ്പത്തികകാര്യ സമിതികളുടെ മാര്‍ഗരേഖകള്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപതയിലെ വിശ്വാസികള്‍ക്ക് ഇടവക തലത്തിലുള്ള ഭരണസംവിധാനങ്ങളിലും ശുശ്രൂഷാ സംവിധാനങ്ങളിലും ഉചിതമായ പങ്കാളിത്തം നല്‍കണമെന്നത് അതിരൂപതാ സിനഡിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതിരൂപതയില്‍ വിവിധ മേഖലകളില്‍ യാഥാര്‍ത്ഥ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ സിനഡിന്റെ ഭാഗമായി വിഭാവന ചെയ്തതാണ്. എറണാകുളം ആശിര്‍ഭവനില്‍ ചേര്‍ന്ന വൈദിക സമ്മേളനത്തില്‍ വച്ചാണ് മാര്‍ഗരേഖകള്‍ പ്രകാശനം ചെയ്തത്.
2016 ഡിസംബര്‍ 25നു മുന്‍പ് അതിരൂപതകളിലെ എല്ലാ ഇടവകകളിലും അജപാലന – സാമ്പത്തിക സമിതികള്‍ രൂപീകരിക്കുമെന്ന് ആര്‍ച്ച്ബിഷപ് അറിയിച്ചു. അതിരൂപത പോസ്റ്റ് സിനഡ് കോ- ഓര്‍ഡിനേറ്റര്‍ റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പമ്പില്, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, റവ.ഡോ. ഗ്രിഗറി ആര്‍ബി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ അതിരൂപതയിലെ ഇരുന്നൂറോളം വൈദികര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: