സന്ദീപ് മട്ടന്നൂര്‍
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തിലെ കെട്ടിട സമുച്ഛയങ്ങള്‍ മാലിന്യകേന്ദ്രങ്ങളായി മാറുന്നു. കെട്ടിടങ്ങളുടെ ഇടനാഴികളിലും സ്റ്റെയര്‍കേസുകളുടെ അടിയിലുമാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ചില കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൂള്‍ബാറുകള്‍, പച്ചക്കറിക്കടകള്‍, ചായക്കടകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ കുന്നുകൂട്ടിയിരിക്കുന്നത്. ടണ്‍കണക്കിന് മലിന്യങ്ങളാണ് ദുര്‍ഗന്ധം വമിപ്പിച്ച് ഇവിടങ്ങളില്‍ ഉള്ളത്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ കുടുംബശ്രീയെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഘടനകളുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും പങ്കാളിത്തത്തോടെ ശിചീകരണ യജ്ഞം നടത്താറുണ്ടെങ്കിലും ഇവിടങ്ങളില്തിരിഞ്ഞുനോക്കാറില്ല. നിരവധി സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന വര്‍ഷകാലത്ത് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെങ്കിലും നഗരസഭയുടെ ആരോഗ്യ വിഭാഗം ഇവിടങ്ങളില്‍ എത്തിനോക്കാന്‍ പോലും മടിക്കുകയാണ്. നഗരസഭാ ആരോഗ്യ വിഭാഗം ഏതാനും ദിവസം മുമ്പ് നഗരത്തിലെ ചില ഹോട്ടലുകളിലും കൂള്‍ബാറുകളിലും പരിശോധന നടത്തി പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടുകയും പ്ലാസ്റ്റിക് മാലിന്യമടക്കമുള്ളവ അലക്ഷ്യമായി വലിച്ചെറിഞ്ഞതിന് ഏതാനും ഉടമകളില്‍ നിന്നും പിഴയീടാക്കുകയും ചെയ്തെങ്കിലും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ കടുത്ത അനാസ്ഥയാണ് സംസ്ഥാന ആരോഗ്യമന്ത്രിയുടെ നാട്ടിലെ എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: