കോട്ടയം: ഇന്‍ഡ്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ ഏറ്റവും ചെറുപ്പക്കാരില്‍ ഒരാളായിരുന്ന പി.ടി.ചാക്കോ ഭരണഘടനാ നിര്‍മ്മാണത്തിന്റെ ഓരോഘട്ടത്തിലും വഹിച്ച പങ്ക് നിസ്തൂലമാണെന്ന് മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഡോ. അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.
കര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് പാര്‍ലമെന്റിലും നിയമസഭയിലും അവതരിപ്പിക്കുവാന്‍ പി.ടി.ചാക്കോ കാണിച്ച പാടവം ഇന്നത്തെ ജനപ്രതിനിധികള്‍ക്ക് മാതൃകയാണ്. കൊപ്രാ ഇറക്കുമതി, കുരുമുളക് നികുതി, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യ സബ്സിഡി മുതലായ കാര്യങ്ങളില്‍ പാര്ഡലമെന്റില് ശക്തമായ ഇടപെടലുകള്‍ പി.ടി.ചാക്കോ നടത്തി. അഴിമതി വെളിച്ചത്തുകൊണ്ടുവരുന്നതിനുള്ള നിയമനിര്‍മ്മാണത്തില്‍ ഒന്നാംലോക്സഭയില്‍ അദ്ദേഹം കൊണ്ടുവന്ന ഭേദഗതികള്‍ ഏറെ ശ്രദ്ധേയമായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അവ പൂര്‍ണ്ണമായി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ ചെയര്മാന് പി.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, സുരേഷ് കുറുപ്പ് എംഎല്‍എ, ബിജെപി മേഖലാ പ്രസിഡന്റ് നാരായണന് നമ്പൂതിരി, കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ടി.ചാക്കോ ചതിയും മൃതിയും എന്ന ഗ്രന്ഥം രചിച്ച അബ്രഹാം മാത്യു, രാജന് കണ്ണാട്ട്, സ്റ്റീഫന്‍ ചാഴികാടന്, അഹമ്മദ് തോട്ടത്തില്‍, സോണി തോമസ്, കെ.ജെ.ജോസഫ് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.
സ്വാഭാവിക റബ്ബര്‍ ഉപയോഗിച്ച് റെയില്‍വേ ബോഗികള്‍ക്കിടയില്‍ റബ്ബര്‍ കുഷ്യന് സ്ഥാപിക്കുന്ന സംരംഭത്തിന് തുടക്കക്കാരനായ പിറവം സ്വദേശി പീറ്റര്‍.ജെ.ഇളയിടത്തിന് പി.ടി.ചാക്കോ അവാര്‍ഡ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: