കണ്ണൂര്‍: പ്രണയത്തിന്റെ മറവില്‍ ചതിക്കപ്പെട്ട് നിരവധി പെണ്‍കുട്ടികള്‍ മതംമാറ്റപ്പെടുന്നത് ഭാരതീയമായ ശാസ്ത്രാവബോധത്തിന്റെ അഭാവം മൂലമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. വിജ്ഞാനവാഹിനി ആദ്ധ്യാത്മിക പ്രചാരസഭയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ആര്‍ജ്ജവം-2016-ഉപനിഷത്ത് ജ്ഞാനസത്രത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രണയവും പ്രണയിക്കുന്നവര്‍ ഒന്നാകുന്നതും തെറ്റല്ലെങ്കിലും പ്രണയത്തിന്റെ മറവില്‍ ചതിക്കപ്പെട്ട് മതംമാറ്റത്തിന് വിധേയരാകുന്നവരുടെ എണ്ണം ഏറിവരുന്നത് ഗൗരവമായി കാണണം. ഭാരതത്തിന്റെ ധാര്‍മ്മികതയെ കുറിച്ചുള്ള അറിവ് പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ നമുക്ക് സാധിക്കാത്തതിന്റെ ദുരന്തഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
വൈദികമായ അറിവുകളെ സമൂഹത്തില്‍ വാരിവിതറൂ എന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനത്തിന് ഏറ്റവും പ്രസക്തിയുള്ള കാലഘട്ടമാണിതെന്നും സ്വാമി പറഞ്ഞു.
ഉദ്ഘാടന സദസില്‍ സ്വാഗതസംഘം അധ്യക്ഷന്‍ കെ.ഒ. ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ അമൃതാനന്ദമയീ മഠം മഠാധിപതി അമൃത കൃപാനന്ദപുരി, സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി (ചിന്മയ മിഷന്), സാധു വിനോദ്ജി (അവധൂതാശ്രമം, ചീമേനി) എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങ് സന്യാസിശ്രേഷ്ഠന്മാര് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഉപാധ്യക്ഷന്‍ സി.കെ. സുരേഷ് വര്‍മ്മ സ്വാഗതവും ജോ.സെക്രട്ടറി അശ്വിന് ശിവദാസ് നന്ദിയും പറഞ്ഞു. ജ്ഞാനസത്രം ഓഗസ്റ്റ് ഏഴു വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: