അമ്പലപ്പുഴ: ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ 56 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന തിരുവല്ല– അമ്പലപ്പുഴ സംസ്ഥാനപാതയുടെ അളവെടുക്കല് ആരംഭിച്ചു. അമ്പലപ്പുഴ കച്ചേരിമുക്ക് മുതല്‍ പൊടിയാടി വരെ 24 കി. മീറ്റര്‍ ഭാഗമാണ് ബിറ്റുമിനസ് മെക്കാഡം ആന്‍ഡ് ബിറ്റുമിനസ് കോണ്‍ക്രീറ്റ് ഉപയോഗിച്ചു റോഡ് നിര്‍മ്മിക്കുന്നത്.
കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിക്കാണു നിര്‍മ്മാണ ചുമതല. കച്ചേരിമുക്ക് മുതല്‍ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ കിഴക്കേനട വരെ ഒന്‍പതു മീറ്റര്‍ വീതിയില്‍ റോഡിന് ഇരുവശവും കാനയും തറയോടു പാകിയ നടപ്പാതയും നിര്‍മ്മിക്കാനാണ് തീരുമാനം.
കിഴക്കേനടയ്ക്കു കിഴക്കോട്ട് ഏഴു മീറ്ററായിരിക്കും റോഡിനു വീതി. പടിഞ്ഞാറെനട, തകഴി, എടത്വ, തലവടി, ചക്കുളത്തുകാവ്, പൊടിയാടി എന്നിവിടങ്ങളില്‍ ജംങ്്ഷനുകള് നവീകരിക്കും. ബസ് ബേയും നിര്‍മ്മിക്കും.
ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍ മന്ത്രി ജി.സുധാകരനാണു റോഡ് നിര്‍മ്മാണത്തിനു ശുപാര്‍ശ ചെയ്തത്. ശബരിമല ഇടത്താവളമായ അമ്പലപ്പുഴ ക്ഷേത്രത്തിനു ചുറ്റും റിങ് റോഡുകളും നിര്‍മ്മിക്കും.
ശബരിമല തീര്‍ത്ഥാടനത്തിനു മുന്‍പു നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണു തീരുമാനം. പൊതുമരാമത്തു വകുപ്പ് ചീഫ് എന്‍ജിനീയര്‍ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: