കുമളി : ഈറനുടുത്ത് വലതു കൈയിലെ മോതിര വിരലില്‍ നീണ്ടു നില്ക്കുന്ന ദര്ഭത്തുമ്പിലൂടെ ഇറ്റു വീഴുന്ന നീരിനൊപ്പം ,എള്ളും പൂവും ബലിച്ചോറും പകര്‍ന്നു നല്കി മോക്ഷ പ്രാപ്തിക്കായി പ്രാര്‍ത്ഥനയോടെ ആയിരങ്ങള്‍ ആതമാക്കള്ക്ക് ബലി തര്‍പ്പണം നടത്തി. വണ്ടിപ്പെരിയാര്‍ ശാസ്താ ക്ഷേത്രത്തിലും കുമളി നൂലമ്പാറ ശിവ ക്ഷേത്രത്തിലും മുരുക്കടി ശാസ്താ ക്ഷേത്രത്തിന്റെ ഭാഗമായ ആല്‍ത്തറയിലും ബലിയിടുവാന്‍ ക്രമീകരങ്ങള്‍ ഉണ്ടായിരുന്നു. പ്രത്യേകം തയാറാക്കിയ ബലിത്തറകളില്‍ പ്രധാന കാര്‍മ്മികരോടൊപ്പം കൂടുതല്‍ ആചാര്യന് മാരെയും ക്ഷേത്ര ഭരണ സമിതികള്‍ ക്രമീകരിച്ചിരുന്നു. കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് അടിമാലി മേഖലയിലെ മൂന്നു ക്ഷേത്രങ്ങളില്‍ ആയിരകണക്കിന് ഭക്തര്‍ ബലിയര്‍പ്പണം നടത്തി.അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തില്‍ നടന്ന ബലി ചടങ്ങുകള്‍ക്ക് നൂറുകണക്കിന് ഭക്തരാണ് പങ്കെടുത്തത്.ക്ഷേത്ര ചടങ്ങുകള്‍ക്ക് അജിത്ത് ശാന്തി നേതൃത്വം നല്കി.ആയിരംഏക്കര്‍ കൈവല്യാനന്ദസ്വാമി ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് കാര്‍ത്തിക് ശാന്തിയും, ചാറ്റുപാറ സരസ്വതി ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശാന്തി ജോഷി നാരായണനും നേതൃത്വം നല്കി. കുറുമ്പാലമറ്റം എലിമ്പില ാക്കാട് ക്ഷേത്രം, കാഞ്ഞാര്‍ മഹാദേവ സുബ്രഹ്മണ്യക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം വെങ്ങല്ലൂര്‍ ചെറായിക്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചെറുതോണി ആലിന്‍ചുവട് ക്ഷേത്രം, വണ്ണപ്പുറം കാഞ്ഞിരക്കാട്ട് ക്ഷേത്രം, അരിക്കുഴ എസ്എന്‍ഡിപി ഗുരുദേവക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: