ഇടുക്കി: ഋഷിരാജ് സിംഗിന്റെ നിര്‍ദ്ധേശ പ്രകാരം ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ. നെല്‍സന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘവും, എഎസ്പി. മെറിന് ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും, സംയുക്തമായി അഞ്ച് ടീമുകളായി തിരിഞ്ഞ് അതിര്‍ത്തി മേഘലകളിലും, അടിമാലി, കുമളി, ഉടുമ്പന്‍ചോല, തുടങ്ങിയ ഭാഗങ്ങളിലും, കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക്പോസ്റ്റുകളില്‍ ഡോഗ് സ്ക്വാഡും ചേര്‍ന്ന് ശക്തമായ പരിശോധന നടത്തി. 594 വാഹനങ്ങള്‍, 60 പാന്‍കടകള്‍, നാല് മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ പരിശോധിച്ച് 35 കോട്പ നിയമപ്രകാരമുളള കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 133 പായ്ക്കറ്റ് സിഗരറ്റ്, 2250 പായ്ക്കറ്റ് ബീഡി, 2.6 കിലോ പുകയില, 55 പായ്ക്കറ്റ് പുകയിലപൊടി എന്നിവ പിടിച്ചെടുത്തു. കൂടാതെ എട്ട് ലിറ്റര്‍ മദ്യം പിടിച്ചെടുത്ത് മൂന്ന് അബ്കാരി കേസുകളും, ഇരുപത്തി അഞ്ച് ഗ്രാം കഞ്ചാവുമായി ഒരു കഞ്ചാവ് കേസും രജിസ്റ്റര്‍ ചെയ്തു. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തേനി എസ്പിയുടെ നേതൃത്വത്തില്‍ കമ്പം മുതല്‍ കുമളി വരെയുളള പ്രദേശങ്ങളിലും, കേരളാ തമിഴ്നാട് അതിര്‍ത്തി മേഘലകളിലും കര്‍ശന പരിശോധന നടത്തി. പരിശോധന തുടര്‍ന്നും നടത്തുമെന്നും കര്‍ശന നടപടികര്‍ കൈക്കൊളളുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ. നെല്‍സണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: