പാമ്പാടി: മതഭീകരവാദവും നിര്‍ബന്ധിത മതപരിവര്‍ത്തനവും നിയമം മൂലം തടയണമെന്ന് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി പാമ്പാടി മേഖലാ സമ്മേളനത്തിലാണ് ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക ഭീകരവാദത്തിനും, മതപരിവര്‍ത്തനത്തിനും കേരളത്തില്‍ വളക്കുറ് നല്കി വളര്‍ത്തിയതും, ലൗ ജിഹാദിന്റെ ജന്മദേശമായി കല്പിച്ചു നല്കിയതും ഇവിടുത്തെ കപട മതേതരവാദികളായ ഇടതു വലതു സര്‍ക്കാരുകളാണ്. ലൗ ജിഹാദില്‍പ്പെടുത്തി ഇസ്ലാമിക സ്റ്റേറ്റില്‍ ചേര്‍ത്ത് ഭീകരവാദ പ്രവര്‍ത്തനത്തിന് വേണ്ടി ഈ കൂട്ടരെ ബലിനല്‍കുകയാണ്. ഇന്ന് വ്യാപകമായി നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ഹിന്ദു സമൂഹം മുന്നിട്ടിറങ്ങണം. ഇത്തരത്തിലുള്ള അധര്‍മ്മത്തെ നിയമം മൂലം സര്‍ക്കാര്‍ നിരോധിക്കണം. ദേവസ്വം ബോര്‍ഡിലെ എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ സ്ഥാപിക്കണമെന്നും, ക്ഷേത്രഭരണം ഹിന്ദു വിശ്വാസികളെ ഏല്പിക്കണമെന്നും, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ലംപ് സംഗ്രാന്റ് 1000 രുപായാക്കി വര്‍ദ്ധിപ്പിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് കെ. ആര് .സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ മാര്ഗ്ഗമണ്ഡല് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി സമ്മേളനം ഉത്ഘാടനം ചെയ്തു. സ്വാമിജിയെ മേഖലാ രക്ഷാധികാരി പി.കെ.രാഘവന് പൊന്നാട അണിയിച്ചു സ്വീകരിച്ചു. യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ഗോപി ദാസ് മുഖ്യ പ്രഭാഷണം നടത്തി.വി. എന്‍.രാധാകൃഷ്ണന് (എന്‍എസ്എസ്. മേഖലാ കണ്‍വീനര്‍) ഇറഞ്ഞാല്‍ രാമകൃഷ്ണന് (മതപ്രഭാഷകന്) സി.കെ.പ്രഭാകരന് (കേരളാ വേലന്‍സഭ ) സി.കെ കുട്ടപ്പന് (എ.കെ. സി.എച്ച്.എം.എസ്) കെ.എം.മോഹന്‍ (ആര് എസ് എസ് പാമ്പാടി താലൂക്ക് വ്യവസ്ഥാ പ്രമുഖ് ) കെ.എന്‍.സജികുമാര്‍ (ബാലഗോകുലം സംസ്ഥാന സെക്രട്ടറി) പി.കെ.ചന്ദ്രന് (ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ്) ശാന്തമ്മ കേശവന് (മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ്) എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എ.ടി.തുളസീധരന്‍ സമാപന പ്രസംഗം നടത്തി. യോഗത്തില്‍ മേഖലാ ജനറല്‍ സെക്രട്ടറി ബിനു പണിക്കര്‍ സ്വാഗതവും സെക്രട്ടറി കെ.എം.വിജയനാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: