കണ്ണൂര്‍: പയ്യന്നൂരിലെ ബിഎംഎസ് പ്രവര്‍ത്തകന്റെ കൊലപാതകക്കേസിലെ പ്രതികളായ സിപിഎമ്മുകാരുടെ അറസ്റ്റ് നീളുന്നു; പിന്നില്‍ സിപിഎം, പോലീസ് ഒത്തുകളി. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ഇതും ദുരൂഹമാണ്.
കഴിഞ്ഞ മാസം 11ന് അര്‍ദ്ധരാത്രിയിലായിരുന്നു ബിഎംഎസ് പയ്യന്നൂര്‍ മേഖല പ്രസിഡന്റ് സി.കെ. രാമചന്ദ്രനെ സിപിഎം സംഘം ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് വീട്ടില്‍ വെച്ച് വെട്ടിക്കൊന്നത്. കേസ് അന്വേഷിക്കുന്ന ശ്രീകണ്ഠാപുരം സിഐ സി.എ. അബ്ദുള്‍ റഹീമിനേയാണ് കാസര്‍കോട് ടൗണ്‍ സിഐയായി സ്ഥലം മാറ്റിയത്. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതാണ് കാരണമെന്നാണ് ആരോപണം.
രാമചന്ദ്രന് കൊല്ലപ്പെട്ട അന്ന് രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ നിരപരാധികളായ ഏഴ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മിന്റെയും ആഭ്യന്തര വകുപ്പിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചിരുന്നു.
ബിഎംഎസ് നേതാവിന്റെ കൊലപാതകത്തില്‍ 21 സിപിഎം പ്രവര്‍ത്തകര്‍ പ്രതികളാണെന്ന് പോലീസു തന്നെ വ്യക്തമാക്കിയിട്ടും അവരെ പിടിച്ചിട്ടില്ല.
ദൃക്സാക്ഷികളായ ഭാര്യയും മക്കളും ഡിവൈഎഫ്ഐ നേതാക്കളുടെ ഉള്‍പ്പെടെ പേരു വിവരങ്ങള്‍ നല്‍കിയിരുന്നു. പ്രതികള്‍ പോലീസിന്റെ മൂക്കിനു താഴെ വിലസുകയാണ്. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ചില പ്രതികളെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് തന്നെ നേരിട്ട് പയ്യന്നൂരിലെത്തി പ്രതിപട്ടികയില്‍ നിന്നു മാറ്റാന്‍ നീക്കം നടത്തിയിരുന്നു. അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ഇത്തരം നീക്കങ്ങളുമുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: