കൊച്ചി: താന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിച്ചില്ലെന്ന് ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍. പറയത്തക്ക അന്വേഷണമില്ലാതെ ശിക്ഷ ലഭിക്കുന്ന സംഭവം ചരിത്രത്തിലുണ്ടായിട്ടില്ല. ചതുര്‍വേദി കമ്മിറ്റി ക്ലീന്‍ ചിറ്റ് നല്കിയ ശേഷം വീണ്ടുമൊരു അന്വേഷണത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നും മാധവന് നായര്‍ കൊച്ചിയില്‍ പറഞ്ഞു.
ആന്‍ട്രിക്സ് -ദേവാസ് കരാര്‍ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജി.മാധവന് നായര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. പ്രത്യുഷ് സിന്‍ഹ നടത്തിയ അന്വേഷണത്തില്‍ തനിക്ക് യാതൊരു തൃപ്തിയുമില്ല. എങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നല്ലൊരു നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും മാധവന് നായര്‍ പറഞ്ഞു.
മറ്റ് ശാസ്ത്രജ്ഞന്മാരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും മാധവന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: