ന്യൂദല്‍ഹി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ രണ്ടാം പകുതിയായ ആഗസ്റ്റ്-സപ്തംബര്‍ മാസങ്ങളില്‍ രാജ്യത്തൊട്ടാകെ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇക്കൊല്ലം ജൂണ്‍ മാസത്തില്‍ ദീര്‍ഘകാല ശരാശരിയെക്കാള്‍ 11 ശതമാനം കുറവ് മഴയാണ് ലഭിച്ചത്.
എന്നാല്‍, ജൂലൈ മാസത്തില്‍ ഏഴു ശതമാനത്തിലധികം മഴ കിട്ടി. പശ്ചിമ ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, കിഴക്കന്‍ രാജസ്ഥാന്, മറാത്ത്വാഡ, മധ്യ മഹാരാഷ്ട്ര, വടക്കന്‍ കര്‍ണ്ണാടക, റായലസീമ, തമിഴ്നാട് എിവിടങ്ങളില്‍ വ്യാപകമായി ഇക്കൊല്ലം ജൂലൈയില്‍ അധികം മഴ ലഭിച്ചു. ജൂണ്‍ മാസത്തെ മഴയിലുണ്ടായ 11 ശതമാനം കുറവ് ഇത് പൂര്‍ണ്ണമായും പരിഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: