തൃശൂര്‍: വനവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടി ആഗസ്റ്റ് 14ന് പിറവിയെടുക്കും. ജനാധിപത്യ രാഷ്ട്രീയ സഭ (ജെആര്‍എസ്) എന്നാകും പേര്. സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്കുന്ന മുന്നണികള്‍ വനവാസികളെയും പിന്നാക്കക്കാരേയും വഞ്ചിക്കുകയാണെന്നും വനവാസി പിന്നാക്ക പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുകയാണ് പുതിയ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും സി.കെ. ജാനു ജന്മഭൂമിയോട് പറഞ്ഞു. ”എല്ലാവര്ക്കും അംഗത്വം നല്‍കും.
ആദ്യ പരിഗണന വനവാസി പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളും നീതിയും സംരക്ഷിക്കുകയായിരിക്കും.”- ജാനു തുടര്‍ന്നു. പ്രമുഖ വനവാസി പട്ടികജാതി വിഭാഗ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പുവേളയിലാണ് ജാനു പുതിയ രാഷ്ട്രീയപാര്ട്ടിക്കാര്യം പ്രഖ്യാപിച്ചത്.
എന്‍ഡിഎയുടെ ഭാഗമായി അവര്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മല്‍സരിക്കുകയും വലിയ മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്തു.’
കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള വനവാസി നേതാവാണ് സി.കെ. ജാനു. ഒരുകാലത്ത് അടിമകളാക്കപ്പെട്ടിരുന്ന ഏറ്റവും പിന്നാക്കം നില്ക്കുന്ന കാടര്‍ വംശത്തില്‍ നിന്ന് മുഖ്യധാരാരാഷ്ട്രീയത്തിലേക്കെത്തുന്ന ആദ്യത്തെ നേതാവു കൂടിയാണ് ഇവര്‍.
സംസ്ഥാനത്തെ ജനസംഖ്യയുടെ 20 ശതമാനംം വരുന്ന പിന്നാക്ക വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പുതിയ പാര്‍ട്ടി അജണ്ട രൂപപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: