ബീജിംഗ്: ചൈനയിലെ സിന്‍ജിംയാഗ് പ്രവശ്യയിലെ കഷ്ഗറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ പന്ത്രണ്ടോളം പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. മുസ്ലിം ഉയിഗുര്‍ വംശജരും, ഹാന്‍ വംശജരുമാണ് ഏറ്റുമുട്ടിയത്.
കലാപത്തിനിടെ പത്തുപേരെ കുത്തിക്കൊല്ലുകയായിരുന്നു. രണ്ടുപേര്‍ പൊലീസ് വെടിവയ്പ്പിലാണ് മരിച്ചത്. സര്‍ക്കാരിന്റെ വാര്‍ഷിക സമ്മേളനം മാര്‍ച്ച് ആദ്യവാരം നടക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ചൈനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2009 ല്‍ ഉറുംഖി പ്രവിശ്യയില്‍ മുസ്ലിം ഉയിഗുര്‍ വംശജരും, ഹാന്‍ വംശജരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 197 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: