ബാലുശ്ശേരി: സംസ്ഥാന ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനം അടിച്ചമര്‍ത്താമെന്നത് സിപിഎമ്മിന്റെ വ്യമോഹം മാത്രമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന് പറഞ്ഞു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ബിജെപി ബാലുശ്ശേരി നിയോജകമണ്ഡലം കമ്മറ്റി രൂപീകരണയോഗത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങളെ കുച്ച് വിലങ്ങിടാനാണ് സിപിഎം ശ്രമിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ നേരിടുന്ന ഫാസിസ്റ്റ് നടപടി സിപിഎം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗം കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനം നികുതിയും ഇറക്കുമതി ചെയ്യുന്നതിന് അഞ്ച് ശതമാനം നികുതുയും ഏര്‍പ്പെടുത്തിയാലെ കേരളത്തിലെ 42 ലക്ഷം വരുന്ന നാളീകേര കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കുന്നത്തറ ടെക്സ്റ്റെയില്‍ തുറന്ന് പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ബിജെപി ആരംഭിക്കുമെന്നും യോഗം പ്രമേയത്തിലൂടെ മുന്നറിയിപ്പ് നല്കി. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് രാജേഷ് കായണ്ണ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ പത്മനാഭന്, സെക്രട്ടറി അഡ്വ. കെ.വി സുധീര്‍, പട്ടിക ജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ ഭരതന് എന്നിവര്‍ സംസാരിച്ചു.
നിയോകകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആര്.എം കുമാരന് സ്വാഗതവും ടി സദാനന്ദന് വാകയാട് നന്ദിയും പറഞ്ഞു. നിയോജകമണ്ഡലം ഭാരവാഹികള്‍ രാജേഷ് കായണ്ണ (പ്രസിഡണ്ട്) സത്യന്കുറുമ്പൊയില്, ശോഭന കിണറ്റിന്‍കര, സി മോഹനന്, സുഗീഷ് കൂട്ടാലിട (വൈസ് പ്രസിഡണ്ടുമാര്‍) ടി. സദാനന്ദന് വാകയാട്, ആര്.എം കുമാരന്. (ജനറല്‍ സെക്രട്ടറിമാര്‍ )സജീവന് നാഗത്ത്, കെ.കെ സജീവ്, റീന ഉണ്ണികുളം, മൃതുല കാപ്പിക്കുന്ന് (സെക്രട്ടറിമാര്‍) എളമ്പിലാശ്ശേരി പ്രകാശന് (ട്രഷറര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: