സ്വന്തം ലേഖകന്‍
പേരാമ്പ്ര: നാട്ടുകാര്‍ക്ക് ആഹ്ലാദവും ആശ്വാസവും. ആറന്മുള സമര നായകനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്റെയും സഹപ്രവര്‍ത്തകരുടെയും സന്ദര്‍ശനമാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ ആവേശവും ആഹ്ലാദവും ഉണ്ടാക്കിയത്. പയ്യാനക്കോട്ട മലയില്‍ ഗ്രാമ പഞ്ചായത്തിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഒത്താശയോടെ നടക്കുന്ന അനധികൃത ഖനന നീക്കം നടക്കുന്നതിനെതിരെയുള്ള പേരാട്ടത്തിന് ആവേശം പകരാന്‍ എത്തിയതായി രുന്നു ആറന്മുളയിലെ പേരാട്ട വിജയി. ഇന്നലെ വൈകിട്ട് 4 മണിയോടെ മുതുകാട് അങ്ങാടിയിലെത്തിയ കുമ്മനത്തെ വരവേല്‍ക്കാന്‍ ഒട്ടേറേ ബിജെപി പ്രവര്‍ത്തകരും ഖനനത്തിലൂടെ വഴിയാധാരമാക്കപ്പെടുന്ന കുടുബങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പയ്യാനക്കോട്ടയിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി അനധികൃത ഖനനത്തിനെതിരെ അതിശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്ന കുമ്മനത്തിന്റെ വാക്കുകള്‍ വലിയ ആവേശമാണ് പകര്‍ന്നത്. മുതുകാട് കാര്‍ക്ക് തികച്ചും വേറിട്ട അനുഭവമായി മാറി. കുമ്മനത്തിന്റെ സാന്നിധ്യവും വാക്കുകളും മുതുകാടങ്ങാടിയിലെ നാടന്‍ ചായക്കടയില്‍ കയറി നാട്ടുകാര്‍ക്കൊപ്പമിരുന്ന് ചായ കുടിച്ചും സൗഹൃദം പുതുക്കിയുമാണ് കുമ്മനം സന്ദര്‍ശനം അവസാനിപ്പിച്ചത്. നാടുവാഴിത്തത്തിനും ജന്മിത്തത്തിനുമെതിരെ പേരാട്ടം നടത്തിയ കൂത്താളി സമരത്തിന്റെ വീരഗാഥ മുഴക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ചക്കിട്ടപാറയില്‍ മുതലാളിമാരുടെ കോടികളുടെ പിന്നാലെ പായുന്ന സാഹചര്യത്തിലാണ് കുമ്മനം സമരത്തെ ശക്തിപ്പെടുത്താനായി പാവങ്ങള്‍ക്കൊപ്പം എത്തിയത്.ഏത് വെല്ലുവിളികളെയും നേരിട്ട് ഖ ന നം തടയുമെന്ന പ്രഖ്യാപനത്തോടെയാണ് കുമ്മനം മടങ്ങിയത് ഇനി വരാന്‍ പോകുന്നത് സമരങ്ങളുടെ നാളുകള്‍ എന്ന തീരുമാന്നത്തോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ മലയിറങ്ങിയത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്, ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ ,യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ.പി പ്രകാശ് ബാബു ബി.ജെ.പി മേഖലാ ഭാരവാഹികളായ പി. രഘുനാഥ് ‘രാമദാസ് മണലേരി, മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ്, സംസ്ഥാന സമിതി അംഗം എം. മോഹനന് മാസ്റ്റര്‍, ജില്ല ജനറല്‍ സെക്രട്ടറിടി. ബാലസോമന്‍, വൈ: പ്രസിഡണ്ട് പൊക്കിണാരി ഹരിദാസ്, കെ.കെ രജിഷ്, കെ.സി. രാഘവന്, കെ. പ്രദീപന്, ബാബു പുതുപറമ്പില്‍ പേരാമ്പ്ര, എ. ബാലചന്ദ്രന് ബിനിഷ് മാസ്റ്റര്‍, പത്മനാഭന് പി.കടിയങ്ങാട്, പ്രകാശന് കോമത്ത്, എന്നിവര്‍ കുമ്മനം രാജശേഖരനോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: