കുണ്ടറ: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന കടയില്‍ കയറി മാല മോഷ്ടിച്ച് കടന്നുകളയുന്ന മോഷ്ടാവ് പോലീസിന്റെ പിടിയിലായി. കോട്ടയം മുണ്ടക്കയം മഠത്തില്‍ പറമ്പില്‍ വീട്ടില്‍ മുരുകനെന്ന് വിളിക്കുന്ന മനോജിനെയാണ് കൊല്ലം റൂറല്‍ എസ്പി: അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കരുനാഗപ്പള്ളിയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ മാസം 28ന് ഉച്ചയ്ക്ക് ഒന്നിന് കുണ്ടറയിലെ സ്വകാര്യ ജൂവലറിയില്‍ നിന്നും കവര്‍ച്ച നടത്തിയത് ഇയാളാണ്.
കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടെ ജൂവലറി ജീവനക്കാരി പിന്തുടരുകയും ഇയാളുടെ ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയുമുണ്ടായി. എന്നാല്‍ ഇയാള്‍ വാഹനം ഓടിച്ച് പോകുകയായിരുന്നു. വാഹനത്തിന് പിന്നില്‍ തൂങ്ങികിടന്ന ജീവനക്കാരിയെ ഒരു കിലോമീറ്ററോളം വാഹനത്തില്‍ ഇയാള്‍ വലിച്ചിഴച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നൂറുക്കണക്കിനാളുകള്‍ നോക്കി നില്‍ക്കുകയായിരുന്നു സംഭവം.
ജീവനക്കാരി ആലുംമൂട് സ്റ്റാര്ഹൗസില് അന്നമ്മയ്ക്കാണ് പരിക്കേറ്റത്. നാടിനെ ഞെട്ടിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ പോലീസ് കാര്യമായ അന്വേഷണമാണ് നടത്തിയത്. രണ്ടായിരം പേരെ ചോദ്യം ചെയ്യുകയും വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുകയും ചെയ്തു. പത്തനംത്തിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പല ജില്ലകളില്‍ താമസിച്ചാണ് പ്രതി മോഷണം നടത്തുന്നത്. കോട്ടയം ജില്ലയില്‍ സമാന രീതിയില്‍ മോഷണം നടത്തിയതിന് ഇയാളുടെ പേരില്‍ കേസുണ്ട്. കരുനാഗപ്പള്ളു മാരാരിത്തോട്ടം മഹാദേവര്‍ ക്ഷേത്രത്തിന് സമീപം ഇയാള്‍ പുതുതായി ഒരു ഇരുനില കെട്ടിടത്തോടുകൂടിയ വീട് വയ്ക്കുന്നുണ്ട്. ലോട്ടറി കച്ചവടത്തിന്റെ മറവില്‍ ആളുകള്‍ക്ക് ഇയാള്‍ പണം പലിശക്ക് കൊടുത്തിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചു. കായംകുളം, കൊട്ടിയം എന്നിവിടങ്ങളിലെ ജൂവലറികളിലും സമാനരീതിയില്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
2009ല്‍ ജയില്‍ മോചിതനായ പ്രതി മുണ്ടക്കയം, കറുകച്ചാല്‍, എരുമേലി, കുട്ടിക്കല്‍, പത്തനംത്തിട്ട എന്നിവടങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. ഡിവൈഎസ്പി ബി.കൃഷ്ണകുമാര്‍, കുണ്ടറ സിഐ. പി.വി.രമേശ്കുമാര്‍, എസ്ഐ, എന്‍.സുനീഷ്, പോലീസുകാരായ എ.സി.ഷാജഹാന്, ശിവശങ്കരപിള്ള, അജയകുമാര്‍, ആഷീര്കോഹൂര്, രാധാകൃഷ്ണപിള്ള എന്നിവരടങ്ങുന്നവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: