കൊച്ചി: കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ സാക്ഷികളുടെ വിസ്താരം പ്രത്യേക എന്‍ഐഎ കോടതി രഹസ്യമായി നടത്തും. സാക്ഷികളുടെ സുരക്ഷ മാനിക്കണമെന്ന പ്രോസിക്യൂഷന് അഭ്യര്ത്ഥനെത്തുടര്ന്നാണ് തീരുമാനം.
കേസില്‍ തടിയന്റവിട നസീറും ഷഫാസും ഉള്‍പ്പെടെ 18 പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ പാക്കിസ്ഥാന് സ്വദേശി അബ്ദുള്‍ വാലിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ അയൂബിനെയും പിടികിട്ടിയിട്ടില്ല. ഈ രണ്ട് പ്രതികളെയും മാറ്റിനിര്‍ത്തിക്കൊണ്ടാണ് കേസിന്റെ വിചാരണ തുടരുക.
ഇന്ത്യയില്‍ തീവ്രവാദ പ്രചരണത്തിനായി മലയാളി യുവാക്കളെ കാശ്മീരില്‍ കൊണ്ടുപോയി ആയുധ പരിശീലനത്തിന് വിധേയമാക്കുകയാണ് മുഖ്യപ്രതിയായ തടിയന്റവിട നസീര്‍ ചെയ്തിട്ടുള്ളത്. 2008-ല്‍ കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ലഷ്കറെ തൊയ്ബയുമായി മലയാളി യുവാക്കളെയും കേസിലെ പ്രതികളെയും ബന്ധപ്പെടുത്തിയത് നസീറായിരുന്നു. അബ്ദുള്വാലിയെന്ന പാക്കിസ്ഥാന് സ്വദേശിയാണ് ദക്ഷിണേന്ത്യയില്‍ പലയിടങ്ങളിലും ക്യാമ്പ് ചെയ്ത് യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ എടക്കാട് പോലീസ് അന്വേഷിച്ച കുറ്റപത്രം നല്കിയ കേസ് തുടര്‍ന്ന് അന്വേഷിച്ചത് എന്ഐഎയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: