കൊച്ചി: വിളപ്പില്‍ശാല മാലിന്യ പ്രശ്നത്തിന് അനുരഞ്ജനത്തിലൂടെ പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി ഒരു മദ്ധ്യസ്ഥനെ നിയോഗിക്കാനും കോടതി നിര്‍ദ്ദേശിച്ചു. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രശ്നം ഹൈക്കോടതിയുടെ മീഡിയേഷന് സെന്ററിന് വിടാനും കോടതി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി തിരുവനന്തപുരം കോര്പ്പറേഷന്, വിളപ്പില്‍ പഞ്ചായത്ത്, സര്‍ക്കാര്‍ എന്നിവരുടെ പ്രതിനിധികളോട് നാളെ മീഡിയേഷന് സെന്ററിന് മുമ്പാകെ ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.
മധ്യസ്ഥ ശ്രമം നടത്തുന്നതിനായി മുതിര്‍ന്ന അഭിഭാഷകന്റെ സേവനം നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിളപ്പില്‍ശാല പ്രശ്നപരിഹാരത്തിന് അനുരഞ്ജന ശ്രമം വേണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെടുകയായിരുന്നു.
കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ വിളപ്പില്‍ശാലയിലെ അന്തരീക്ഷം അത്തരത്തിലൊരു സാഹചര്യത്തിന് അനുകൂലമല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനു വേണ്ടി അഡ്വക്കെറ്റ് ജനറല്‍ അനുരഞ്ജന ശ്രമം വേണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: