ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ രാജി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ചു.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്ക്കരി, സരോജ് പാണ്ഡെ എന്നിവരെ ചുമതലപ്പെടുത്തി. ഇന്ന് അഹമ്മദാബാദില്‍ ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. ഗവര്‍ണ്ണര്‍ ഒ.പി കൊഹ്ലിക്ക് ആനന്ദിബെന്‍ പട്ടേല്‍ ഇന്നലെ രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ദേശീയ പ്രസിഡന്റ് അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
അമിത് ഷായും ഗുജറാത്തിലേക്ക് പോകും. ദേശീയ സഹ സംഘടനാ സെക്രട്ടറി വി. സതീഷ്, ഗുജറാത്ത് ഇന്‍ ചാര്‍ജ് ദിനേശ് ശര്‍മ്മ എന്നിവര്‍ ഇന്നലെ അഹമ്മദാബാദിലെത്തി നിയമസഭാംഗങ്ങളുമായി ചര്‍ച്ച നടത്തി.
ബിജെപി ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ വിജയ് രുപാനി, സംസ്ഥാന ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല, നിയമസഭാ സ്പീക്കര്‍ ഗണ്‍പത് വാസവ എന്നിവരെയാണ് മുഖ്യമന്ത്രി സഥാനത്തേക്ക് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: