തിരുവനന്തപുരം: നദീസംയോജന പദ്ധതി സംബന്ധിച്ച സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഇക്കാര്യത്തില്‍ കെ.എം മാണി കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി.എസ് പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരെ കേരളം റിവ്യൂ ഹര്‍ജി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ അന്നവും കുടിവെള്ളവും മുട്ടിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നിലവില്‍ വന്നാല്‍ വേമ്പനാട് കായലും കുട്ടനാടും കാര്‍ഷിക മേഖലയെയും തകരും. പമ്പയും അച്ചന്‍കോവിലാറും നദീ സംയോജനത്തില്‍ ഉള്‍പ്പെടുത്തി ഗതി മാറി ഒഴുകുന്നതോടെ മധ്യ തിരുവിതാംകൂറിന്റെ ഗതിതന്നെ മാറും.
പടിഞ്ഞാറോട്ട് ഒഴുകുന്ന കേരളത്തിലെ നദികളുടെ ഗതി കിഴക്കോട്ട് ആക്കണമെന്നത് വളരെകാലമായുള്ള തമിഴ്നാടിന്റെ ആവശ്യമാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വെള്ളം സംഭരിക്കാന്‍ തമിഴ്നാട് 100 കോടി രൂപ മുടക്കി പുതിയ ഡാം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. നദീ സംയോജനം നടപ്പായാല്‍ കേരളം ഇന്നത്തെ നിലയില്‍ കാണില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടി.
നദീ സംയോജനം കേരളത്തിന് ബാധകമാകില്ലെന്ന കെ.എം മാണിയുടെ വാദം ശരിയല്ല. തീരുമാനം എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കണമെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്. നദീജല തര്‍ക്ക കേസുകളില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രഗത്ഭരവായ അഭിഭാഷകരെ ഉപയോഗിച്ചാണ് സുപ്രീം കോടതിയില്‍ കേസ് നടത്തിയിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ പരിചയ സമ്പന്നരല്ലാത്ത അഭിഭാഷകരെ ഉപയോഗിച്ച് കേസ് തോറ്റു കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: