ചങ്ങനാശേരി: കോട്ടയം ജില്ലയിലും, പത്തനംതിട്ട ജില്ലയിലേയും യുവാക്കള്‍ക്കിടയില്‍ വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്പന നടത്തിവന്നിരുന്നയാളെ 51 പൊതി കഞ്ചാവുമായി ചങ്ങനാശേരി എക്സൈസ് റേയ്ഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പിടികൂടി. ചങ്ങനാശേരി തൃക്കൊടിത്താനം അമര ചേരക്കുളം കാടികാലായില് വീട്ടില്‍ പ്രസാദ് സി.തങ്കച്ചന് (43) ആണ് പിടിയിലായത്. ഇയാള്‍ യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്പന വ്യത്യസ്ത രീതിയിലാണ് അവലംബിക്കാറുള്ളത്. ആദ്യം കഞ്ചാവ് വില വാങ്ങാതെ നല്‍കിയശേഷം അവര്‍ കഞ്ചാവിന് അടിമയായി മാറുമ്പോള്‍ അര്‍ക്ക് കൂടിയ വിലയ്ക്ക് വില്‍ക്കുന്ന രീതിയാണ് പിന്തുടരുന്നത്. തെങ്കാശി, കമ്പം ഭാഗങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് കൊണ്ടുവരുന്ന ഇയാള്‍ വളരെ കൂടിയ വിലയ്ക്കാണ് കഞ്ചാവ് വില്പന നടത്തുന്നത്. കൂടുതലും കാലില്‍ കെട്ടിവെച്ചാണ് കഞ്ചാവ് കടത്തുന്നതെന്ന് ഇയാള്‍ എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. പിടിക്കപ്പെടാന്‍ സാധ്യത കൂടുതലായതിനാല്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. ബസിനുള്ളില്‍ സഞ്ചരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്പന നടത്തുന്നത്. ഇന്നലെ രാവിലെ ഇയാള്‍ മാമ്മൂട് ജംഗ്ഷനില്‍ കഞ്ചാവ് വില്പനയ്ക്കായി വരുമെന്നു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ 51 പൊതി കഞ്ചാവുമായി പിടിയിലായത്. തമിഴ്നാട് കമ്പത്തു നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാള്‍ എക്സൈസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ റോയ് എം.സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രതീഷ് കെ.നാണു, ബിനോയ് കെ.മാത്യു, ഡി.സൈജു, ബി.സന്തോഷ്കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: