തിരുവനന്തപുരം: പാപ്പനംകോട്വാര്ഡ് ഉപതെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമെന്ന് ബിജെപി കൗണ്‍സില്‍പാര്‍ട്ടി ലീഡര്‍ വി.ജി. ഗിരികുമാര്‍. കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആശാനാഥിന്റെ സത്യപ്രതിജ്ഞക്കു ശേഷം അനുമോദന പ്രസംഗം നടത്തുകയായിരുന്നു ഗിരികുമാര്‍. ഭരണ സംവിധാനം മുഴുവന്‍ പാപ്പനംകോട് എത്തി പ്രവര്‍ത്തിച്ചിട്ടും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചു. രാഷ്ട്രീയ ഏറ്റുമുട്ടല്‍വരെ ഉണ്ടാക്കാനുള്ള ശ്രമം
നടത്തിയിട്ടും സിപിഎമ്മിനെ വോട്ടര്‍മാര്‍ പരാജയപ്പെടുത്തിയെന്ന് ഗിരികുമാര്‍ പറഞ്ഞു.
സിപിഎം ജനാധിപത്യധ്വംസനം നടത്തിയിട്ടും പാപ്പനംകോട് സംഘനാപരമായി മുന്നേറാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്ന് ഡെപ്യൂട്ടി ലീഡര്‍ എം.ആര്. ഗോപന് പറഞ്ഞു. ജനപ്രതിനിധികളുടെ പേരില്‍ കള്ളക്കേസുകള്‍ വരെ ചുമത്തി. സിപിഎം ബൂത്ത് ഓഫീസ് പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് തീയിട്ട ശേഷം തന്റെയും കൗണ്‍സിലറായ പാപ്പനംകോട് സജിയുടെയും പേരില്‍ പോലീസിനെക്കൊണ്ട് കേസെടുപ്പിച്ചു. എന്നാല്‍ ജനങ്ങള്‍ സത്യത്തിന്റെ കൂടെ നില്‍ക്കുകയായിരുന്നു. ചന്ദ്രനു ലഭിച്ച അംഗീകാരം കൂടിയാണ് ആശാനാഥിന്റെ വിജയമെന്ന് എം.ആര്.ഗോപന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: