കുമളി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ തീരുമാനം തമിഴ്നാട് ആസൂത്രിതമായി അട്ടിമറിച്ചു. ആഴ്ച്ചയിലൊരു ദിവസം ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നായിരുന്നു ഉന്നതാധികാര സമിതിയുടെ തീരുമാനം. കഴിഞ്ഞ മാസം, പുതിയ സമിതിചെയര്‍മാന്‍ ബി. ആര്. കെ. പിള്ളയുടെ ആദ്യ സന്ദര്‍ശന വേളയിലായിരുന്നു കേരളത്തിന് ഗുണകരമായ ഈ തീരുമാനം.
ഡിസംബര്‍ വരെ എല്ലാ ആഴ്ച്ചയിലും കേരള-തമിഴ്നാട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഉപസമിതി അണക്കെട്ട് സന്ദര്‍ശനം നടത്തും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഒരു മാസം കഴിഞ്ഞിട്ടും പരിശോധന നടന്നിട്ടില്ല. തമിഴ്നാട് ഉദ്യോഗസ്ഥര്‍ സഹകരിക്കാത്തതാണ് കാരണം. അതേസമയം, ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ തമിഴ്നാട് നടത്തിയിരുന്നു.
മുന്‍ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. 120 അടിയാണ് നിലവില്‍ ജലനിരപ്പ്. ഈ ആഴ്ച്ച അവസാനത്തോടെ ഉപസമിതി സന്ദര്‍ശനം നടന്നേക്കാമെന്ന് കേരള പ്രധിനിധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: