കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിയ കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി കീഴടങ്ങി. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത നാലാം പ്രതി മൂവാറ്റുപുഴ രണ്ടാര്‍കര സജിന്‍(30)അണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയത്.
ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദ്(27) അടക്കം നാലുപേര്‍ ഇനിയും പിടിയിലാകാനുണ്ട്.
ആക്രമണത്തിന് ശേഷം സജിന്‍ ഉള്‍പ്പെടെ നിരവധി പ്രതികള്‍ ഒളിവില്‍ പോയിരുന്നു. സജീല്‍ അടക്കമുള്ളവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് േേദശീയ അന്വേഷണ ഏജന്‍സി നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2010 ജൂലൈ നാലിന് വീടിന് സമീപത്താണ് ജോസഫിനെ പ്രതികള്‍ ആക്രമിച്ചത്. കേസില്‍ പതിമൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. പത്ത് പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും മുഖ്യപ്രതികളെ സഹായിച്ചതിന് മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷം തടവുമാണ് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: