ദുബായ് : അപകടത്തെത്തുടര്ച്ച് അടച്ചിട്ട ദുബായിലെ വിമാനത്താവളം തുറന്നു. റണ്‍വേ മൂന്നില്‍ നിന്നുള്ള വിമാനയാത്ര പുനരാരംഭിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി എമിറേറ്റ്സ് കമ്പനി ചെയര്മാന് അറിയിച്ചു.
അപകടത്തില്‍ അതിയായ ദുഖം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമന സേനാംഗം മരിച്ചതില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം അപകടം ഉണ്ടായ ശേഷമുള്ള ആശയകുഴപ്പം ഭാരതത്തിലെ പല വിമാനത്താവളങ്ങളിലും തുടരുകയാണ്. ഭാരതത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും ദുബായിലേക്കുള്ള ഇന്‍ഡിഗോ വിമാനസര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. അതേസമയം എയര്‍ ഇന്ത്യയുടെ വിമാനസര്‍വീസുകള്‍ വൈകുന്നുണ്ടെങ്കിലും റദ്ദാക്കിയിട്ടില്ല. മറ്റ് വിമാന സര്‍വീസുകളും വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ചയാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അപകടമുണ്ടായത്. വിമാനത്തിന്റെ റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ വലതുഭാഗത്ത് നിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു . അപകടം നടന്നയുടന്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.യുഎഇ സ്വദേശിയായ പൈലറ്റാണ് അപകടത്തില്‍പെട്ട വിമാനം പറത്തിയിരുന്നത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും 7000 മണിക്കൂറില്‍ കൂടുതല്‍ പറക്കല്‍ പരിചമുള്ളവരായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും എമിറേറ്റ്സ് ചെയര്മാന് ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല് മക്തും പറഞ്ഞു. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. 13 പേര്‍ക്ക് മാത്രമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവര്‍ക്ക് ചികില്‍സ നല്കി വിട്ടയച്ചെന്നും ചെയര്മാന് പറഞ്ഞു.
യാത്രക്കാരും ജീവനക്കാരും അടക്കം മുന്നൂറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.അതേസമയം സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനത്തിലെ അഗ്നിബാധ അണയ്ക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് മരിച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
അപകടത്തിനിടയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം പാസ്പോര്‍ട്ട് അടിയന്തിരകമായി നല്‍കുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: