വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റണിനെതിരെ വിവാദ പരാമര്‍ശവുമായി എതിര് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ സ്ഥാപക ഹിലരിയാണെന്ന് ട്രംപ് ആരോപിച്ചു. സ്ഥാപകയെന്ന നിലയില്‍ ഹിലരിക്ക് ഐഎസില്‍ നിന്ന് അവാര്‍ഡ് ലഭിക്കേണ്ടതാണെന്നും ട്രംപ് പരിഹസിച്ചു. ഫോറിഡയില്‍ നടന്ന റാലിയില്‍ സംസാരിക്കവെയായിരുന്ന ട്രംപിന്റെ പരാമര്‍ശം.
ഹിലരിയോട് തോല്‍ക്കുന്നത് അപമാനകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.ഓര്‍ലാന്‍ഡോ സംഭവം നോക്കു, സാന്‍ ബെര്‍ണാര്‍ഡിനോയിലും വേള്‍ഡ് ട്രേഡ് സെന്ററിലും ലോകത്താകമാനവും എന്താണ് സംഭവിക്കുന്നതെന്ന് നോക്കു. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുവാന്‍ ഐഎസിനെ നമ്മള് അനുവദിക്കുകയാണ്. ട്രംപ് പറഞ്ഞു.
താനായിരുന്നു പ്രസിഡന്റെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കില്ലായിരുന്നെന്നും താന്‍ തടയുമായിരുന്നെന്നും പറഞ്ഞു.
തന്റെ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് പറഞ്ഞു. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഐക്യമാണ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേക്കാലമായി ഹിലരിയെ കാപട്യക്കാരിയെന്ന് വിശേഷിപ്പിക്കുന്ന ട്രംപ് കഴിഞ്ഞ ദിവസം അവരെ ചെകുത്താനെന്ന് വിളിച്ച് വിവാദം സൃഷ്ടിച്ചിരുന്നു.ഇത് മൂന്നാം തവണയാണ് ഹിലരിക്കെതിരെ ട്രംപ് രൂക്ഷ വിമര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: