ആലപ്പുഴ: ചേര്‍ത്തല മുതല്‍ ഓച്ചിറ വരെയുള്ള 80 കിലോമീറ്റര്‍ ദേശീയപാത ഈ മാസം 15നകം പൂര്‍ണമായും ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി ജി. സുധാകരന്റെ ഉറപ്പ്. റോഡുകള്‍ കോണ്‍ട്രാക്ട് കാലാവധി തീരാന്‍ ഇനി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉണ്ടായിട്ടും തകര്‍ന്ന് തരിപ്പണമാകുകയായിരുന്നു.
റോഡിന് 80 കോടി അനുവദിച്ചതില്‍ 40 കോടി മാത്രം ചിലവഴിച്ചു റോഡുപണി നിരുത്തരവാദിത്വപരമായി ചെയ്തത്തിന്റെ ഫലമായുണ്ടായ ഈ പ്രശ്നത്തിന്റെ കാതല്‍ കൊടിയ അഴിമതിയാണ്.ഇതിനെല്ലാം വളം വെച്ച് കൊടുക്കുന്ന തരത്തിലാണ് പിഡബ്ല്യുഡി ആലപ്പുഴ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ പിന്തുടര്ന്നു വന്നത്.
രണ്ട് മാസം സമയം കൊടുത്തിട്ടു പോലും അദ്ദേഹം തന്റെ രീതികള്‍ തിരുത്താന്‍ തയാറായില്ല അതിനാല്‍ അദ്ദേഹത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി നാഷണല്‍ ഹൈവെ എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് തിരുവനന്തപുരം ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ തസ്തികയില്ലാതെ ഇരുത്തുവാന്‍ തീരുമാനിച്ചതായും സുധാകരന് അറിയിച്ചുയ ഡിസൈന്‍ ആന്റ് അഡ്മിനസ്ട്രേഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ ശ്രീ സുന്ദരത്തോട് ഒരാഴ്ചക്കുള്ളില്‍ റോഡ് തകര്‍ന്നത് അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
നാഷണല്‍ ഹൈവേ ചീഫ് എഞ്ചിനിയറും റോഡിന്റെ സാങ്കേതിക വിഭാഗവും നേരത്തെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും കൂടി ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: