കൊച്ചി: ജനകീയ മുഖവുമായി ജില്ലാ ഭരണത്തലവന് പടിയിറങ്ങുമ്പോള്‍ വിവാദങ്ങള്‍ ബാക്കി നില്ക്കുന്നു. വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചും ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയും രാജമാണിക്യം ജനമനസുകളില്‍ ഇടം നേടിയിരുന്നു. എന്നിരുന്നാലും കൊച്ചി മെട്രോക്ക് വേണ്ടി പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്. മെട്രോക്ക്വേണ്ടി സ്ഥലം വിട്ടുകൊടുത്ത മറ്റുള്ളവര്‍ക്ക് നല്കിയതിനേക്കാള് ഉയര്‍ന്ന തുകക്കാണ് വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ സ്ഥലമെടുത്തത് എന്നതായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് വിവരാവകാശ പ്രവര്ത്തകന് ഗിരീഷ് ബാബു വിജിലന്‍സ് കോടതിക്ക് പരാതി നല്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരാതിയില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
2014 ഫെബ്രുവരിയിലാണ് രാജമാണിക്യം ജില്ലാകളക്ടറായി ചുമതലയേറ്റത്. തുടര്‍ന്നുള്ള രണ്ടരവര്‍ഷം ജില്ലാ ഭരണത്തലവന് എന്ന നിലയില്‍ രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ജില്ലയില്‍ കാഴ്ചവച്ചത്. ദുര്‍ബല ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യ പാര്‍പ്പിട പ്രശ്നങ്ങളില്‍ തനതായ പരിഹാരങ്ങളും പദ്ധതികളും തന്റേതായ ശൈലിയില്‍ ആവിഷ്ക്കരിച്ച അദ്ദേഹം പുതിയ മാതൃകക്ക് തുടക്കംമിട്ടു. ജില്ലയിലെ കുളങ്ങളും ചുറകളും പുനരുദ്ധരിക്കുന്നതിനുള്ള എന്റെ കുളം എറണാകുളം, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠ്യേതര പരിശീലനം നല്‍കുന്നതിനുള്ള മുത്തേ പൊന്നെ, പഠന സഹായം നല്‍കുന്നതിന് പഠിക്കാം പഠിപ്പിക്കാം പദ്ധതി രാജമാണിക്യം ശൈലിയായിരുന്നു.
ജില്ലാ ആസ്ഥാനമായ കാക്കനാട് സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിവില്‍ സ്റ്റേഷന് ക്യാമറ വലയത്തിലാക്കി. ഭരണസിരാകേന്ദ്രത്തില്‍ പുന്തോപ്പ് ഒരുങ്ങിയതും രാഷ്ട്രപിതാവിന്റെ പ്രതിമസ്ഥാപിച്ചതും ഈ കാലയളവിലാണ്. മെട്രോറെയില്‍, സ്മാര്‍ട്ട് സിറ്റി, ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് തുടങ്ങിയ വികസന പദ്ധതികളുടെ സ്ഥലംമേറ്റടുക്കുന്നതില് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. കേരള ഫിനാഷ്യല്‍ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടറായാണ് രാജമാണിക്യത്തിന്റെ പുതിയ നിയമനം കൂടാതെ എക്സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലയും അദ്ദേഹത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: