മൂവാറ്റുപുഴ: മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രതിയായ കളമശേരി ഭൂമിദാന കേസ് പരിഗണിക്കുന്നത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി 23ലേക്ക് മാറ്റി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഹഡ്കോ കുടിവെള്ള പദ്ധതിക്കായി ഭൂമി വിട്ടൊഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ ഏറ്റെടുത്ത ഭൂമി അനര്‍ഹര്‍ക്ക് ദാനം ചെയ്യുന്നതിന് ഉത്തരവിറക്കിയത് സംബന്ധിച്ചാണ് കേസ്. വി.കെ ഇബ്രാഹീം കുഞ്ഞ് അധികാരമുപയോഗിച്ച് 2014 മാര്‍ച്ച് 4ന് ജലവിഭവ വകുപ്പിനെ കൊണ്ട് ഉത്തരവിറക്കുകയായിരുന്നുവെന്ന് കാണിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്.
കേരള വാട്ടര്‍ അതോറിറ്റി എം.ഡി. അശോക് കുമാര്‍, മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ ഷെയ്ക്ക് പരീത്, വാട്ടര്‍ അതോറിറ്റി ആലുവ എക്സി.എഞ്ചിനീയര്‍ പി.വി.നന്ദകുമാര്‍, അസി.എക്സി. എഞ്ചിനീയര്‍ കെ.റ്റി. രാജു, മുന്‍ കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ടി.എ. റഷീദ്, തൃക്കാക്കര നോര്‍ത്ത് മുന്‍ വില്ലേജ് ഓഫീസര്‍ കെ.എസ്. സാബു, ഭൂമിദാനമായി ലഭിച്ച അബ്ദുള്‍ അസീസ്, പ്രസന്നന് ,ബിന്ദു അയ്യപ്പന്, ഉബൈദ് ,നൗഷാദ്, എന്നിവരാണ് മറ്റു എതിര് കക്ഷികള്‍ .ഇത് സംബന്ധിച്ച് ത്വരിതാ ന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡിവൈഎസ്പി മൂവാറ്റുപുഴ കോടതിയില്‍ നല്‍കിയിരുന്നു. ഇതില്‍ വിശദമായ വാദം കേള്‍ക്കുന്നതിനാണ് കേസ് 23ലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: