ഗാന്ധിനഗര്‍: ഗുജറാത്തില്‍ മുന്നാക്കസമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയ പത്തു ശതമാനം സംവരണം ഹൈക്കോടതി റദ്ദാക്കി. ഇതോടെ സംവരണ പ്രേക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന ഭീഷണിയുമായി പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ രംഗത്തു വന്നിട്ടുണ്ട്.
ഗുജറാത്ത് സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിേന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.
സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം വലിയ പ്രക്ഷോഭം നടത്തിയിരുന്നു. അവരുമായി നടന്ന ചര്‍ച്ചകളെത്തുടര്‍ന്നാണ് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.
മുന്നാക്ക സമുദായത്തില്‍ വാര്‍ഷികവരുമാനം ആറ് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കായിരുന്നു സംവരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ സംവരണം സംബന്ധിച്ച സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണിതെന്നാണ് ഹൈക്കോടതി നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: