കൊച്ചി: ആലപ്പുഴയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ വള്ളവും വലയും നശിക്കാനിടയാക്കിയത് മുന്നറിയിപ്പിനെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതുകൊണ്ടാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്. സുധാകരന്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കൂറ്റന്‍ തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന ഹൈദരാബാദിലെ സമുദ്രപഠനകേന്ദ്രം ഒരാഴ്ച മുന്‍പേ ദുരന്തനിവാരണ വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്സ്യബന്ധനത്തിനു കടലില്‍ പോകരുതെന്നുള്ള ജാഗ്രതാ നിര്‍ദ്ദേശം സര്‍ക്കാര്‍ കൈമാറിയില്ല. അഞ്ച് കോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടം കണക്കാക്കി അതിനു ആനുപാതികമായ ധനസഹായം നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: