മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട 5000 കോടി രൂപ 5 വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെട്ടതിനേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അറവുശാല സ്ഥാപിക്കാത്തതാണ് ഈ നഷ്ടത്തിന് കാരണം. അംഗീകൃത അറവുശാല യില്‍ പോത്ത്, ആട് തുടങ്ങിയ മൃഗങ്ങളെ കൊണ്ടു വന്ന് ടാക്സ് അടച്ച് മൃഗഡോക്ടര്‍ പരിശോധിച്ച് വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഇറച്ചിയാക്കണ മെന്ന നിയമം പാലിക്കാത്തതാണ് കേസിനാധാരം. ഇതുമൂലം കേരളത്തില്‍ ഇന്ന് വിതരണം ചെയ്യുന്ന ഇറച്ചി അനേകം മാറാരോഗങ്ങള്‍ക്ക് കാരണ മായിട്ടുണ്ടെന്ന് മൂവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 8ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിധിയില്‍പ്പെട്ട ഇടുക്കി, എറണാകുളം ജില്ലകളിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ മന്ത്രിസഭ യിലെ മുഖ്യമന്ത്രി ഉള്‍പ്പെടെ 5 മന്ത്രിമാരേയും അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണേയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: