ന്യൂയോര്‍ക്ക്: ഭീകരതയുടെ ഈറ്റില്ലമായ പാക്കിസ്ഥാന് അമേരിക്ക നല്‍കിയത് 1400 കോടി ഡോളര്‍. അതും ഭീകരവിരുദ്ധപ്പോരാട്ടത്തിന്. 2002 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയായി ഭീകരരര്‍ക്കും ഭീകരസംഘടനകള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കുന്നതിന് 14 ബില്യണ്‍ (1,400 കോടി) ഡോളറാണ് പാക്കിസ്ഥാന് നല്‍കിയതെന്ന് പെന്റഗണ്‍ വക്താവ് ആദം സ്റ്റമ്പ് വെളിപ്പെടുത്തി.
എന്നാല്‍ ഹഖാനി ശൃംഖലയടക്കമുള്ള ഭീകരസംഘടനകള്‍ക്ക് എതിരെ നടപടി എടുക്കാത്തതിനാല്‍ പാക്കിസ്ഥാന് ഈ വര്‍ഷം 3000 ലക്ഷം ഡോളര്‍ നല്‍കേണ്ടെന്ന് പെന്റഗണ്‍ തീരുമാനിച്ചതായും സ്റ്റമ്പ് പറഞ്ഞു.
ഭീകരരുടേയും ഭീകരസംഘടനകളുടേയും ലോകത്തെ ഏറ്റവും വലിയ വിളനിലമാണ് പാക്കിസ്ഥാന്. അമേരിക്ക മുതല്‍ സൗദി അറേബ്യവരെ ബംഗ്ളാദേശ് മുതല്‍ ഇന്തോനേഷ്യവരെയുള്ള രാജ്യങ്ങളില്‍ നടന്ന പല സ്ഫോടനങ്ങളിലും ആക്രമണങ്ങളിലും പാക്കിസ്ഥാനികള്‍ക്കുള്ള പങ്ക് പലകുറി വെളിപ്പെട്ടിട്ടുണ്ട്.
ഭാരതത്തില്‍ നടന്ന, എല്ലാ ഭീകരാക്രമണങ്ങള്‍ക്കു പിന്നിലും പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണെന്നും തെളിഞ്ഞിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയും പാക് പട്ടാളവുമാണ് ഇവര്‍ക്ക് സകല സഹായവും നല്‍കുന്നതും. അഫ്ഗാന് താലിബാന്, ഹഖാനി നെറ്റ്വര്‍ക്ക്, ലഷ്ക്കര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ജമായത്ത് ഉദ്ധവ തുടങ്ങി നിരവധി ഭീകര സംഘടനകള്‍ പാക് സഹായത്തിലാണ് പ്രവര്‍ത്തിക്കുന്നതുതന്നെ.
പാക് പിന്തുണയുള്ള ഭീകരരാണ് അഫ്ഗാനില്‍ ഭീകരത വളര്‍ത്തുന്നതെന്ന് അഫ്ഗാന് നേതാക്കള്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. അത്തരമൊരു രാജ്യത്തിനാണ് അമേരിക്ക, ഭീകരവിരുദ്ധപ്പേരാട്ടത്തിനുള്ള സഹായമായി വര്‍ഷം തോറും ഭീമമായ തുക നല്‍കുന്നത്.
ഭീകരപ്രവര്‍ത്തനത്തിന് എതിരെ പൊരുതുന്നതിന് വരുന്ന െചലവ് അമേരിക്ക സഖ്യകക്ഷികള്‍ക്ക് നല്‍കിവരുന്നുണ്ട്. സഖ്യപിന്തുണ ധനസഹായമെന്നാണ് പേര്. ഈ രീതിയില്‍ 2002നു ശേഷം ഭീകരവിരുദ്ധപ്പോരാട്ടത്തിന് പാക്കിസ്ഥാന് അമേരിക്ക 1400 കോടി ഡോളറാണ് നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: