ന്യൂദല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിന് 340 ഹാജിമാര്‍ അടങ്ങുന്ന ആദ്യ സംഘം ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ആദ്യ ബാച്ചിനെ ഫ്ളാഗ് ഓഫ് ചെയ്തു.
ഇക്കൊല്ലത്തെ ഹജ്ജിന് ദല്‍ഹിയില്‍നിന്ന് മൊത്തം 12,500 ഹാജിമാരാണ് എയര്‍ ഇന്ത്യയുടെ 37 ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സൗദി അറേബ്യയിലെ ജിദ്ദയിലേയ്ക്ക് പോവുക.
ഇതില്‍ 8,690 ഹജ്ജ് തീര്‍ത്ഥാടകര്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബാക്കിയുള്ളവര്‍ ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇക്കൊല്ലം ഹജ്ജ് കമ്മറ്റി മുഖാന്തിരം രാജ്യത്തെ 21 കേന്ദ്രങ്ങളില്‍ നിന്ന് 1,00,020 തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് പോകാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: