ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാക്കിസ്ഥാനില്‍ എത്തിയസമയത്ത് വീണ്ടും പാക് പ്രകോപനം. കശ്മീര്‍ പാക് വിദേശനയത്തിന്റെ നെടുംതൂണാണെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചു.
പാക് നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഷെരീഫ്. കശ്മീര്‍ ഭാരതത്തിന്റെ ആഭ്യന്തര വിഷയമല്ലെന്നും ഇത് പാക്കിസ്ഥാന്റെ നയത്തിന്റെ പ്രധാന തൂണാണെന്നും നിങ്ങള്‍ ലോകനേതാക്കളെ ബോധ്യപ്പെടുത്തണം. ഷെരീഫ് ആവശ്യപ്പെട്ടു.
കശ്മീരികളുടെ രക്തത്തില്‍ സ്വാതന്ത്ര്യത്തിനുള്ള ആഗ്രഹമാണ് ഒഴുകുന്നത്. അദ്ദേഹം പറയുന്നു. ബംഗ്ലാദേശ് മുതല്‍ സൗദി അറേബ്യവരെ നേരിടുന്ന ഭീകരതയുടെ ഉറവിടം പാക്കിസ്ഥാന് ആണെന്ന് ലോകം മനസിലാക്കിവരുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഈ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: