എരുമേലി: അമൃതാനന്ദമയി മഠത്തിന്റെ ധനസഹായത്തോടെ ലീഗല്‍ സര്‍വ്വീസസ് അതോറട്ടിയുടെ നേതൃത്വത്തില്‍ ശ്രീനിപുരം കോളനിയില്‍ ശുചി മുറി നിര്‍മ്മാണത്തിന് തുടക്കമായി.
ശ്രീനിപുരം കോളനിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കഴിഞ്ഞ ഒരു വര്‍ഷമായി തയ്യാറാക്കിയ പദ്ധതികളുടെ ഒന്നാം ഘട്ടമായാണ് നാല്പത് കുടുംബങ്ങള്‍ക്ക് അമൃതാനന്ദമയീ മഠത്തിന്റെ ധനസഹായത്തോടെ ശുചി മുറികള്‍ നിര്‍മ്മിക്കുകയെന്നും പദ്ധതിയുടെ കരാര്‍ നല്കല് ചടങ്ങ് ഉദ്ഘാടനം ചെയ്ത കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും, ലീഗല്‍ അതോറട്ടി ചെയര്‍പേഴ്സനുമായ റോഷന് തോമസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് അതോറട്ടി, എരുമേലി ഗ്രാമപഞ്ചായത്ത്, നവരശ്മി ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കോളനി വികസനത്തിന് തുടക്കമാകുന്നത്. കോട്ടയം സബ് ജഡ്ജിയായിരുന്ന ഡി. സുരേഷ് കുമാറിന്റെയും, ബാര്‍ അസോഷിയേഷനും, ലീഗല്‍ അതോറട്ടിയും നടത്തിയ സര്‍വ്വേയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും നടത്തിയിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശ്രീനിപുരം കോളനിയില്‍ ശുചി മുറികള്‍ നിര്‍മ്മിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡംഗം റജിമോള്‍ ശശി, എസ്. ഐ. ജര്‍ലിന്‍ വി. സ്ക്കറിയാ, ബാര്‍ അസോഷിയേഷന്‍ പ്രസിഡന്റ് അഡ്വ. എ. കെ. കുര്യാക്കോസ്, സെക്രട്ടറി അഡ്വ. ജോസ് സിറിയക്ക്, കമ്മറ്റിയംഗങ്ങളായ അഡ്വ. എം. കെ. അനന്തന്, അഡ്വ. സാജന് കുന്നത്ത്, അദാലത്ത് സെക്രട്ടറി സെലീനാ സെയ്ദ്, സോജാ ബേബി, ക്ലബ്ബിന്റെ ഭാരവാഹികളായ പി.എന്‍. കണ്ണപ്പന്, രതീഷ്, ഹരികൃഷ്ണന് പേഴുംകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: