മനാമ: ബഹ്റൈനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഭാരതീയയായ ബാലികയെ പോലീസ് മോചിപ്പിച്ചു. ഹൂറ മേഖലയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെയും യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലഖ്നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകള്‍ സാറ (5) യെയാണ് ചൊവ്വാഴ്ച രാത്രിയില്‍ തട്ടികൊണ്ടുപോയത്. സാറയും കുടുംബവും ബഹ്റൈനിലെ ഹൂറയില്‍ ഗോള്‍ഡന്‍ സാന്‍ഡ്സ് ബില്‍ഡിഗിനു സമീപത്തു വെള്ളം വാങ്ങാനായി കാര്‍ നിര്‍ത്തി. കുട്ടിയുടെ അമ്മ കടയില്‍ കയറിയ സമയത്ത് പിന്‍സീറ്റിലിരുന്ന സാറയേയും കൊണ്ട് അജഞാതന്‍ കാര്‍ ഓടിച്ചു പോവുകയായിരുന്നു.തട്ടിയെടുത്ത കാറിലെ ജിപിഎസ് സംവിധാനം ഇവര്‍ ഓഫാക്കിയിരുന്നു.
പിന്നീട് ഗുദേബിയയില്‍ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. സാറ മോചിപ്പിക്കപ്പെട്ടതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്റെ ട്വിറ്ററില്‍ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: