മസൂറി: ഉത്തരാഖണ്ഡ് മലമുകളിലെ സുന്ദരമായ ആഡംബര ഹോട്ടലില്‍ താമസിക്കാന്‍ ആര്‍ക്കും മോഹം തോന്നും. 1902-ല്‍ അഞ്ചുവര്‍ഷംകൊണ്ട് അയര്ലണ്ടുകാരന് സെസില്‍ ഡി. ലിങ്കണ് പണിതുയര്‍ത്തിയ ഹോട്ടല്‍ സവോയ് വിരുന്നുമുറിയുടെയും സമ്മേളന ഹാളിന്റെയും പേരില്‍ ലോക പ്രസിദ്ധമാണ്.
ലഖ്നൗവില്‍ ബാരിസ്റ്റര്‍ ആയിരുന്നു സെസില്‍. ഇന്നും അതിസമ്പന്നര്മാരുടെ തിരക്കുള്ള ഹോട്ടല്തന്നെ സവോയ്, പക്ഷേ…
സവോയില്‍ ഭൂതബാധയുണ്ട്. അങ്ങനെയാണ് എല്ലാവരും വിശ്വസിക്കുന്നത്; പ്രത്യേകിച്ച് 505-ാം നമ്പര്‍ മുറിയില്‍. 1911-ല്‍ ഫ്രാന്‍സസ് ഗ്രാനറ്റ് ഒര്മെ (49)കൂട്ടുകാരി ഇവാ മൗണ്ട് സ്റ്റീഫന്‍ എന്ന കൂട്ടുകാരിയുമായി സവോയില്‍ താമസിക്കാനെത്തി. ഇരുവരും അതീന്ദ്രിയ വഴികളിലായിരുന്നു. ഇവാ രത്നക്കല്‍ നോക്കി ഭാവി പറയുന്നവരും. ഒരു രാത്രി ഫ്രാന്‍സസ് ഒര്മെ ദുരൂഹമായി മരിച്ചു.
വിഷംതീണ്ടിയായിരുന്നു മരണം. എന്നാല്‍ കൊലപാതകിയെക്കുറിച്ച് ഇന്നും വിവരമില്ല. ബെസ്റ്റി വാര്‍ഡ് 505-ാം മുറിയിലെ ബാത് ടബ്ബില്‍ മരിച്ചു കണ്ടതാണ് മറ്റൊരു സംഭവം. ഭൂതബാധയുടെ ലക്ഷണങ്ങളും അടയാളങ്ങളും ഏറെ കണ്ടതായി സാക്ഷികളേറെ. രാത്രിയില്‍ ഹോട്ടലിന്റെ ഇടനാഴികളിലൂടെ തലങ്ങും വിലങ്ങും ആരോ ലക്ഷ്യമില്ലാതെ നടക്കുന്ന ശബ്ദം കേള്‍ക്കാമത്രെ. ഹോട്ടലിന്റെ അറ്റകുറ്റപ്പണിക്കിടെ ഒരു തോക്കു കിട്ടിയതും ദുരൂഹത.
കുറ്റാന്വേഷണ നോവലെഴുത്തുകാരി അഗതാ ക്രിസ്റ്റി ഭാരതത്തിലെ ഏറ്റവും വലിയ ഭൂതകഥയുള്ള ഈ ഹോട്ടലിന്റെ കഥ ആധാരമാക്കി ദി മിസ്റ്റീരിയസ് അഫയര്‍ അറ്റ് സ്റ്റൈല്‍ എന്ന നോവല്‍ രചിച്ചിട്ടുണ്ട്. റസ്കിന് ബോണ്ട് ഈ സംഭവങ്ങള്‍ ആധാരമാക്കി ഇന്‍ എ ക്രിസ്റ്റല്‍ ബാള്‍- എ മസൂറി മിസറി എന്ന നോവലും രചിച്ചു.
വാസ്തവത്തില്‍ റഡ്യാഡ് കിപ്ലിങ് ഭൂതം ബാധിച്ച സാവോയ് കഥ പറഞ്ഞത് ആര്‍തര്‍ കോനല്‍ ഡോയലിനോടാണ്. അദ്ദേഹത്തിന് എന്തുകൊണ്ടോ ഹോട്ടല്‍ സന്ദര്‍ശിക്കാനായില്ല. അതിനാല്‍ കഥയെഴുത്തും. ഒടുവില്‍ അത് അഗതാ ക്രിസ്റ്റയില്‍ ബാധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: