കഴിഞ്ഞദിവസം അപകടത്തില്‍പെട്ട ബോയിംഗ് 777 വിമാനം അപകടത്തിടയാക്കിയത് എന്ജിന് തകരാറുമൂലമെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായിരുന്നുവെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. കാര്‍ഗോയില്‍ നിശ്ചിത അളവിലധികം ലോഡുണ്ടായാല് ലാന്‍ഡിംഗ് ഗിയര്‍ തകരാറിലാവും. സാധാരണഗതിയില്‍ കാര്‍ഗോ നിറച്ച് അതിലെ ലിസ്റ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഈ ലിസ്റ്റില്‍ കൃത്രിമം കാണിക്കാറുണ്ട്. ഇത്തരത്തില്‍ അധികഭാരം കയറ്റിയിട്ടുണ്ടോയെന്നതിനെക്കുറിച്ചാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം അനേ്വഷിക്കുക. വിമാനം ലാന്‍ഡ് ചെയ്ത് രണ്ട് മിനിറ്റിനുള്ളില്‍ തീ ആളിപടര്ന്നതാണ് ഏതെങ്കിലും തരത്തിലുള്ള ദ്രവരൂപത്തിലുള്ള അഗ്നിബാധക്കിടയാക്കുന്ന വസ്തുക്കളുടെ സാന്നിധ്യമുണ്ടായിരുന്നോ എന്നത് പരിശോധിക്കുന്നതിനിടയാക്കിയത്. എയര്‍പോര്‍ട്ടിലെ പരിശോധനയില്പെടാത്ത ദ്രവരൂപത്തിലുള്ള ചില വസ്തുക്കളുടെ ഉപയോഗം അന്താരാഷ്ട്ര അനേ്വഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രാഥമികഘട്ടത്തില്‍ അത്തരം സൂചനകളില്ലെങ്കിലും ഈ വശവും പരിശോധിക്കാനാണ് തീരുമാനം.
ഇതിനിടെ വിമാനദുരന്തമുണ്ടായാല്‍ അടിയന്തരമായി ഇന്ധനം നിറച്ച സ്ഥലത്തുനിന്നും സാമ്പിള്‍ സ്വീകരിക്കണമെന്ന നിയമമുണ്ട്. ഇന്ധനത്തില്‍ മായം കലര്‍ന്നാല്‍ അത് അപകടത്തിനിടയാക്കാറുണ്ട്. അക്കാര്യം വ്യക്തമാകുന്നതിനുവേണ്ടിയാണ് ഉടന്‍ സാമ്പിള്‍ എടുക്കുന്നത്. എന്നാല്‍ അപകടം ഉണ്ടായി ഒരുദിവസം കഴിഞ്ഞാണ് സാമ്പിള്‍ സ്വീകരിച്ചത്. ഈ വീഴ്ചയെക്കുറിച്ചും ഏജന്‍സികള്‍ പരിശോധിക്കും.
വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഏരിയേഷന്‍ അതോറ്റിക്ക് (സിജിസിഎ) കൈമാറിയിട്ടുണ്ട്. വിമാനം എത്തിയപ്പോള്‍ ഫ്ളെറ്റ് എഞ്ചിനീയര്‍ പ്രാഥമിക പരിശോധന നടത്തി പൈലറ്റിനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് എമിറേറ്റ്സ് അധികൃതരുടെ വാദം. വിമാനത്തിന് പുറമെയുള്ള പ്രാഥമിക പരിശോധന മാത്രമാണ് ഇത്തരത്തില്‍ നടക്കുക. അല്ലാത്തപക്ഷം വിമാനത്തിലെ പൈലറ്റ് ചൂണ്ടികാട്ടുന്ന സാങ്കേതിക തകരാറുകള്‍ ഉണ്ടെങ്കില്‍ വിശദപരിശോധന നടത്തും. ഡിജിസിഎയും ബിസിഎഎഫും ബ്രൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എയര്‍പോര്‍ട്ട് അതോറിറ്റിയും സംയുക്തമായി സംഭവത്തെക്കുറിച്ച് അനേ്വഷണം നടത്തും. എമിറേറ്റ്സിന്റെ അധികൃതരും തിരുവനന്തപുരത്തെത്തി പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: