തൃശൂര്‍: ഭൂരഹിതരായ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ പോരാട്ടം നടത്തേണ്ട സമയമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ഭൂമിക്കുവേണ്ടിയുള്ള പിന്നോക്ക വിഭാഗങ്ങളുടെ മുറവിളി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മിച്ചഭൂമി വിതരണം ചെയ്യാനോ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാനോ അവര്‍ നടപടി സ്വീകരിച്ചില്ല. സംസ്ഥാനത്ത് 25 ലക്ഷം ഭൂരഹിതരുണ്ട്. ഇതിലേറെയും പിന്നോക്കക്കാരാണ്. ഇവരെ രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണങ്ങളായി മാത്രമാണ് അവര്‍ കണ്ടിരുന്നത്. അയ്യങ്കാളി ചെയ്തതിനപ്പുറം കമ്മ്യൂണിസ്റ്റുകള്‍ ഒന്നും ചെയ്തിട്ടുമില്ല. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്ക്കുശേഷം എടുത്തു പറയത്തക്ക ഒരു സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളും ഇവിടെ ഉണ്ടായില്ല. കുമ്മനം ചൂണ്ടിക്കാട്ടി.
പട്ടിക ജാതി പിന്നാക്ക വിഭാഗങ്ങളുടെ സംഘടിത ശക്തിയെ തകര്‍ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്- കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തുന്നതെന്നും കുമ്മനം പറഞ്ഞു. പിന്നാക്ക സംഘടനകളില്‍ അന്തഃഛിദ്രങ്ങളും പിളര്‍പ്പുകളും ഉണ്ടാക്കുന്നു. അവകാശ സമരങ്ങളം വിഘടിപ്പിക്കുന്നു. പിന്നോക്ക വിഭാഗങ്ങള്‍ നടത്തുന്ന സമരങ്ങള്‍ പ്രാദേശികമായി ഒതുങ്ങിപ്പോകുന്നത് അതുകൊണ്ടാണ്. അദ്ദേഹം പറഞ്ഞു.
മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ അധ്യക്ഷനായിരുന്നു. ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി. കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, വൈസ് പ്രസിഡന്റുമാരായ പി. എം.വേലായുധന്,എം. എസ്. സമ്പൂര്‍ണ്ണ,സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേക്കാട്,തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, പട്ടിക ജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി. എ. പുരുഷോത്തമന്, സര്‍ജ്ജു തൊയ്ക്കാവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: