തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ സൗദി സന്ദര്‍ശനം അനിശ്ചിതത്വത്തില്‍. ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയിരുന്ന മന്ത്രി ഇന്ന് വൈകിട്ടോടെ സൗദിയിലേക്ക് യാത്ര തിരിക്കാനാവുമെന്ന് കരുതിയിരുന്നു. വിസയും ലഭ്യമായിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ലഭ്യമായില്ലെന്ന അറിയിപ്പ് വന്നത്.
വൈകുന്നേരം വാര്‍ത്താസമ്മേളനത്തില്‍ സൗദി അറേബ്യയില്‍ കുടുങ്ങിയ മലയാളികളുടെ വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ സംസ്ഥാന സര്‍ക്കാറിന് പരിമിതികളുണ്ടെന്നും ഔദ്യോഗികമായി ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ അനൗദ്യോഗികമായി എത്തി മലയാളികളെ സന്ദര്‍ശിക്കാന്‍ ശ്രമിക്കുമെന്നും ദുരിതമനുഭവിക്കുന്ന മലയാളികളെക്കുറിച്ച് കൃത്യമായ വിവരം പോലും സംസ്ഥാന സര്‍ക്കാറിന് ലഭ്യമായിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
തൊഴിലാളികളുടെ പുരനധിവാസമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന് ചെയ്യാവുന്നതെല്ലാം ചെയ്യും. മടങ്ങിവരുന്നവര്‍ക്ക് പുനരധിവാസ പദ്ധതി ധനമന്ത്രിയുടെ പരിഗണനയിലാണ്.
പദ്ധതി വ്യവസ്ഥാപിതമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധപുലര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് മന്ത്രി കെ.ടി. ജലീലിനെയും സ്പെഷ്യല്‍ സെക്രട്ടറി വി.കെ. ബേബിയെയും സദിയിലേക്കയക്കാന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: