ഗാസിയാബാദ്: സ്ത്രീധനമായി കാര്‍ കൊടുക്കാത്തതിനെ തുടര്‍ന്ന് നവവധുവിനെ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി. ഗാസിയാബാദിലെ ട്രോണിക്ക നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അലിഷ എന്ന യുവതിയാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: എട്ടു മാസം മുമ്പായിരുന്നു അലിഷയുടെയും മൊമിന്‍ എന്ന ഷാരൂഖിന്റെയും വിവാഹം. ഇതിനുശേഷം സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ മൊമിന്‍ ഭാര്യയുമായി ദിവസവും വഴക്കായിരുന്നു.
സ്ത്രീധനമായി കാര്‍ വേണമെന്നാണ് മൊമിന്‍ അലിഷയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ഇതിനുള്ള സാമ്പത്തികം ഇല്ലായിരുന്നു. ഇതു അലിഷ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. പിന്നീട് ഇതിനെക്കുറിച്ച് ഇരുവരും തര്‍ക്കത്തില്‍ ആകുകയും വ്യാഴാഴ്ച രാത്രി മൊമന് അലിഷയെ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. നെറ്റിയില്‍ വെടിയേറ്റ അലിഷ സംഭവസ്ഥലത്തുതന്നെ മരിച്ചു.
മുകളിലത്തെ നിലയില്‍ നിന്ന് വീണാണ് അലീഷ മരിച്ചതെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ ഭാഷ്യം. എന്നാല്‍ സംശയം തോന്നിയ അലീഷയുടെ സഹോദരന് നല്കിയ പരാതിയിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ഷാരൂഖ്, സഹോദരന് ആസിഫ്, പിതാവ് ഖായും എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാരൂഖിന്റെ അമ്മയും സഹോദരിയും ഒളിവിലാണ്.
അതേസമയം യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: